2017, ജൂലൈ 8, ശനിയാഴ്‌ച

പഠനം എന്ത്? എങ്ങിനെ?

മക്കളെ പഠിപ്പിക്കുന്നതിന് ഇന്ന് മാതാപിതാക്കൾ വളരെ ഉത്സുകിതരാണ്. എന്ത്, എങ്ങിനെ പഠിക്കേണം എന്ന കുട്ടികൾക്കും, എന്ത് പഠിപ്പിക്കണം എന്ന് മാതാ പിതക്കൾക്കും അറിയില്ല. അത് ഇന്നിൻറെ പോരായ്മ തന്നെ യാണ്. ശ രിയായ രീതിയിൽ മക്കളെ തിരിച്ചറിഞ്ഞ് മക്കളെ വളർത്തുന്നതിന് മാതാപി താക്കൾക്ക് അറിയില്ല. എങ്കിനെയെങ്കിലും കുറേ പണം സമ്പാദിച്ച് മക്കളെ നല്ല വിദ്യാഭ്യാസം ചെയ്യിപ്പിച്ച് മക്കളെ പണം കായക്കുന്ന നല്ല മരങ്ങളാക്കി മാറ്റ ണം എന്ന ചിന്താഗ തിയാണ് ഇന്നത്തെ സമൂഹത്തിന്. ഇതിനായി മക്കളുടെ അ ഭിലാഷങ്ങൾ എന്തെ ന്ന്പോലും ര്കഷിതാക്കൾ അന്വേഷിക്കാറില്ല എന്നതാണ് സത്യം. രക്ഷിതാ ക്കൾക്ക് അതിനു വേണ്ട പരിജ്ഞാനം വേണം.

കുട്ടികൾക്ക് ഏത് തരം പഠനശൈലിയാണ് അവലംബിക്കേണ്ടത് എന്ന് അദ്ധ്യാപകർക്കും, മാതാ പിതാക്കൾക്കും ഒരുപോലെ അറിയാത്ത വസ്തുതകളാണ്. ക്ലാസ്സ് മുറികളിൽ ഇരുന്ന് കേട്ടു പഠിക്കുന്ന ശൈലി എല്ലാവർക്കും യോജിച്ചതല്ല എന്ന ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ചിലർക്ക് ചിലർക്ക് ചിത്രങ്ങളുടെ സഹായത്തോടെയും, മറ്റു ചിലർക്ക് സംഗിതത്തിൻറെ സഹായത്തോടേയും, വേറെ ചിലർക്കാകട്ടെ ശാരീരിക ചലനങ്ങലുടെ വിന്യാസത്തിലൂടേയും പഠനം എളുപ്പമാക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. അതു ഒരു സോഫ്റ്റ് വെയറിൻറെ സഹായത്താൽ കണ്ടുപിടിച്ച് കുട്ടികളെ അവരുടെ കഴിവിനൊത്ത് പഠനം മുന്നോട്ട് കൊണ്ടുപോകാനാകും. നമുക്ക് 9 തരം തരം ബുദ്ധികളുമുണ്ട്. അതുകൊണ്ട് അരും ബുദ്ധകുറവുള്ളവരല്ല. അതിനും ഈ സോഫ്റ്റ് വെയറിൻറെ സഹായം തേടാവുന്നതാണ്. ഇവയെകുറിച്ച് വഴിയെ പിന്നീടുള്ള അദ്ധ്യായങ്ങളിൽ വിശദീകരിക്കുന്നതാണ്.

ഈ അടുത്ത കാലത്ത് എൻറെ ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് ഇവിടെ ചേർ ക്കുന്നത്.  ഒരു ബിസിനസ്സുകാരൻ രാജു അയാളുടെ മകൾ പ്ലസ് 2 വിന് എൺ പത് ശതമാനത്തോടെ പാസ്സായി. ബിസിനസ്സുകാരൻ അയാളുടെ കസിൻ ബേ ബിയോട് ഇവളെ ഏത് കോഴ്സിലേക്കാണ് ചേർക്കേണ്ടത് എന്ന് അന്വേഷി ക്കുവാൻ ബേ ബിയുടെ കസിനോട് ചോദി്ക്കുവാൻ ആരഞ്ഞു. ബേബിയു ടെ കസിൻ ഒരു പാര ലൽ കോളേജിലെ  ടീച്ചറായിരുന്നു. അവരുടെ മകളാകട്ടെ എം.ബി.ബി.സ്. എൻട്രൻ സ് എഴുതി അവസാനം ഫിസിയോ തെറാപ്പിക്ക് ചേർ ന്ന ആളാണ്. ടീച്ചറുടെ ഉപദേ ശം ഫിസിയോ തെറാപ്പി നല്ലതാണെന്നാണ്. എൻട്ര ൻസിനു വേണ്ടി ഒരു കൊല്ലം കളഞ്ഞ് രണ്ടാം തവണ എഴുതിയപ്പോൾ കിട്ടിയ താണ് ഫിസിയോതെറാപ്പി. ഇവിടെ രക്ഷിതാക്കൾക്കൊന്നും ഇക്കാര്യത്തെ കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ല. കുട്ടികളുടെ അഭിലാഷം അറിയുന്നുമില്ല. കോളേജ് ടീച്ചർ ഒരു വേള എം.എ. വിദ്യാഭ്യസം നേടിയിരിക്കാം.   

അതുപോലെ തന്നെ പ്ലസ് ടുവിന് 90% മാർക്ക് നേടിയ പെൺകുട്ടിക്ക് ഡിഗ്രിക്ക് ചേർന്ന് അദ്ധ്യാപിക ആകണമെന്നായിരുന്നു അഭിലാഷം. കുടിയുടെ മാതാപി താക്കളും, അപ്പൂപ്പനും, അമ്മൂമയും, മാമനും ചേർന്ന് അവളെ ഡോക്ടറാ ക്കുവാൻ തീരുമാനിച്ചു. 2 കൊല്ലം എൻട്രൻസിനു വിട്ടു. 2 തവണയും പാസ്സായി ല്ല. ഇപ്പോൾ ആ കുട്ടി ബി.എ.സി. ബോട്ടണിക്കു ചേർന്ന് പഠിക്കുന്നു.

അദ്ധ്യപകരടക്കം ആരുംതന്നെ കുട്ടികളുടെ അഭിരുചി അറിഞ്ഞ് പ്രവർത്തി ക്കു ന്നില്ല. അറവ് നേടണ്ടത് എല്ലവരുടേയും ആവശ്യമാണ്. അതിന് മാതാപി താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികൾക്കെന്നപോലെ പല വിഷയങ്ങളും അറിയേണ്ട തുണ്ട്. അറിവുള്ളവനേ ഇന്നത്തെ മത്സര ലോകത്തിൽ വിജയി ക്കുവാനാകൂ. പാഠ്യവിഷയങ്ങളിൽ നിന്ന് വ്യതിചലിച്ച് അറിവ് നേടണം. പാഠ പുസ്തകങ്ങ ളിലെ അറിവ് വെച്ച് ജീവിതം മുന്നോട്ട് നയിക്കവാനകില്ല. പരന്ന വായന ഇക്കാ ര്യത്തിന് അനിവാര്യമാണ്. ഉയർന്ന മാർക്ക് നേടിയാൽ തന്നെ  ഉന്നത വിദ്യാഭ്യ സത്തിനുള്ള വാതായനം തുറന്നു കിട്ടണമെന്നില്ല. ആറ്റിറ്റ്യൂഡ്, ഇൻട്രസ്റ്റ്  തുടങ്ങീ പല ഘടകങ്ങളേയും ആശ്രയിച്ചാണ് പ്രവേശനം ലഭിക്കുക.

ഇന്ന് വിദ്യഭ്യാസം വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുകായണ്.  താൽപര്യവും, അഭിരുചിയും, ഉയർന്ന മാർക്കും മറ്റും അനുകുല ഘടകങ്ങളും ഒത്തുവന്നാൽ  പിന്ന സാമ്പത്തികം ഒരു വെല്ലുവിളിയായി മാറും. അതിനു മറികടക്കു വാൻ ഇന്ന് സ്കോളർഷിപ്പുകളും, ഫെല്ലോ ഷിപ്പുകളും ധാരാളം ഉണ്ട്. സർക്കാർ തലത്തിലും, അല്ലാതേയും ഉണ്ട്. അതിനെകുറിച്ച് ഇന്നും പലരും അജ്ഞാത രാണ്. ജാതി തിരിച്ചു പോലും ഇന്ന് സ്കോളർ ഷിപ്പ് നൽകുന്നുണ്ട്. മിടുക്കന്മാ ർക്കും മിടുക്കികൾക്കും ഇന്ന് വിദേശപഠനം സുസാദ്ധ്യമാണ്. പ്ലസ് ടു കഴിഞ്ഞ വർക്ക് വിദേശ പഠനം ആവശ്യമെങ്കിൽ TOEFL, IELTS പരീക്ഷകൾ പാസ്സായാൽ വിദേശത്ത് ഉപരി പഠനം സുസാദ്ധ്യമാകും.

ഇതിനായി എങ്ങിനെ പഠിക്കണം, എങ്ങിനെ വായിക്കണം, എങ്ങിനെ ഓർമ്മ ശക്തി വർദ്ധിപ്പിക്കാം തുടങ്ങീ അനേകം കാര്യങ്ങൾ വിദ്യാർത്ഥികളും, രക്ഷിതാ ക്കളും,അദ്ധ്യാപകരും അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങൾ നിങ്ങൾ എല്ലവ രിലേക്കും എത്തിക്കണം.

ഡോ. മോഹൻ പി.ടി.
മോബൈൽ.9249993028
E mail. Dr.mohanji@hotmail.com



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ