ജ്ഞാനവും അജ്ഞാനവും ഒന്നു തന്നെയാണ്. അജ്ഞാനത്തെ അറിയുന്നത് തന്നെ ജ്ഞാനമാണ്. ശാസ്‌ത്രം എന്നത് അറിവാണ്. അറിവാണ് ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്നത്. അന്ധകാരമാണ് ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്നത്. പ്രകാശം വരുമ്പോള്‍ മാത്രമാണ് പകല്‍ വെളിച്ചം ലഭിക്കുന്നത്. പണ്ടുള്ളതിനേക്കാള്‍ കേമം എന്ന് പറയുവാന്‍ ഇന്ന് എന്താണുള്ളത്. സയന്‍സും അറിവും വളര്‍ന്നു. അവയൊന്നും പ്രകൃതിക്ക് അനുകൂലമായി തീര്‍ന്നില്ല. ഒരു കാര്യം ചിന്തിക്കുമ്പോള്‍ അത് മനുഷ്യന്റെ സ്വാര്‍ത്ഥതയാണെന്ന് കാണാം.
പണ്ട് ചേവകരെ കൂട്ടിയും, കൂട്ടാളികളെ കൂട്ടിയും പെണ്ണുങ്ങളെ തട്ടികൊണ്ട് പോയതായി അറിവുണ്ട്. എന്നല്‍ ഇന്നത്തെപ്പെലെ കൂട്ട ബലാല്‍ സംഗമവും കൊലയും അന്ന് കണ്ടിരുന്നില്ല. എന്നല്‍ നാട്ടുപ്രമാണികളുടെ കാട്ടാളത്വം പെണ്ണുങ്ങളുടെ മേല്‍ ഉണ്ടാകാതിരുന്നിട്ടില്ല. അന്ന് സാമൂഹ്യ നീതി പ്രമാണികള്‍ക്കു മാത്രമാണ് ലഭിച്ചിരുന്നത്. ഇന്നും അങ്ങിനെ തന്നെ സംഭവിക്കുന്നു. ബാല പീഢനം അന്നും ഇന്നും അങ്ങിനെ തന്നെ.
ഏറ്റവും പഴക്കമുള്ള മതം തന്ത്രയാണെന്ന് പറയപ്പെടുന്നു. പതജ്ഞലി മഹര്‍ഷി യോഗസനങ്ങള്‍ പോലും കടം കൊണ്ടിട്ടുള്ളത് തന്ത്രയില്‍ നിന്നാണെന്ന് പറയപ്പെടുന്നു. മന്ത്രങ്ങള്‍ പോലും തന്ത്രയില്‍ നിന്നാണ് ജനിച്ചിട്ടുള്ളത് എന്ന പറയുന്നു. ലോകത്തിലുള്ള എല്ലാ കര്യങ്ങളും ജന്മം കൊണ്ടിട്ടുള്ളത് തന്ത്രയില്‍ നിന്നാണെന്ന് താന്ത്രികര്‍ പറയുന്നു. മന്ത്രവാദവും ലൈംഗീകവും തന്ത്രയുടെ ഭാഗമാണ്. അങ്ങിനെയിരിക്കെ തന്ത്രയുടെ ഒരു ഭാഗം പോലും നിശ്ചയമില്ലാത്തവര്‍ എങ്ങിനെ ഹിന്ദു വക്താക്കളാകും?
99% ഹിന്ദുക്കള്‍ എന്ന് അിറയപ്പെടുന്ന വക്താക്കള്‍ക്ക് ഒരു മന്ത്രം പോലും ശരിക്കും അിറയില്ല എന്നതു പോകട്ടെ ക്ഷേത്ര പ്രവേശന സമയത്ത് എന്തൊക്കെ പാലിക്കപ്പെടണമെന്ന് അിറയുക പോലുമില്ല. ക്ഷേത്രാരാധന ഹിന്ദുക്കളുടേതല്ല. താന്ത്രീകരായ താന്ത്രീക മതക്കാരുടേതാണ്. തന്ത്രീക കര്‍മ്മങ്ങളാണ് പൂജാദി കര്‍മ്മങ്ങളും, മന്ത്രങ്ങളും.
ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ അല്ല. ക്ഷേത്രം എന്നു വെച്ചാൽ ക്ഷയത്തിൽ നിന്ന് ത്രാണനം ചെയ്യുന്നത് എന്നാണ്. അതായത് ക്ഷയിച്ചുകൊണ്ടിരിക്കുന്നതിൽ നിന്ന് നശിച്ചു കൊണ്ടിരിക്കുന്നതിൽ നിന്ന് രക്ഷിക്കുന്നത് എന്നാണ് അർത്ഥം. എന്താണ് നശിക്കുന്നത്? ഊർജ്ജം ആണ് നശിക്കുന്നത്. അതിന് ആൽ വെച്ച് പിടിപ്പിക്കുന്നു. ആലിൻറെ ഇലകളുടെ ഇരു വശങ്ങളിൽ നിന്ന് ധാരാളം ഓക്സിജൻ ലഭിക്കുന്നു. നെയ് വിളക്ക് കത്തുമ്പോൾ ധാരളം ഓക്സിജൻ ലഭിക്കുന്നു. അപ്പോൾ പ്രകതിയിൽ ധാരളം ഓക്സിജൻ നിറയുന്നു. അതു ശ്വസിക്കുന്ന നമുക്ക് ഉന്മേഷം തോന്നുന്നു. നമ്മൾ വിസർജ്ജിക്കുന്ന കാർബൺഡൈ ഓക്സൈഡ് സസ്യങ്ങൾ സ്വീകരിക്കുന്നു. പഞ്ച ഭൂത സൃഷ്ടിയാണല്ലോ ഈ പ്രപഞ്ചം. അഗ്നി, വായു, വെള്ളം, ആകാശം,ഭൂമി എന്നിവയാണല്ലോ പഞ്ച ഭൂതങ്ങൾ. പൂജയിലുടെ ആരാധിക്കുന്നതും സമർപ്പിക്കുന്നതും ഈ പഞ്ച ഭൂതത്തെതന്നെ യാണ്. വിളക്കിലെ തീ ആഗ്നിയും, നെയ്യ് അഥവ എണ്ണ ജലവും അങ്ങിനെ പോകുന്നു.
തന്ത്രയില്‍ സ്‌ത്രീകളെ ശക്തിയായും, ദേവിയായും കാണുന്നു. തന്ത്ര ശാസ്‌ത്ര പ്രകാരം സ്‌ത്രികളെ 9 ആയി തരം തിരിച്ചിരിക്കുന്നു. അവ പത്മിനി, നാഗിനി, ഹംസിനി, ശംഖിനി, കമിനി, ചിത്രിണി, മോഹിനി, പുംസിനി, ഭോഗിനി എന്നിങ്ങനെയാണ്. കാമ ശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ 4 തരമേ പറയുന്നുള്ളൂ.
സ്‌ത്രീ പ്രകൃതിയാണ്. അമ്മയാണ്, മകളാണ്, സഹോദരിയാണ്, ദേവിയാണ്, ശക്തി സ്വരൂപണിയാണ്, കാമുകിയാണ്, ഭാര്യയാണ്, സൃഷ്‌ടികാരിണിയാണ്, എല്ലാം തുടങ്ങി വെയ്‌ക്കുന്നവളും, ഉപക്രമം ചെയ്യുന്നവളുമാണ്, ആനന്ദദായിനിയാണ്, കാമരൂപിണിയാണ്, ഇന്ദ്രീയോന്‍മാദിനിയാണ്, ശാലിനായാണവള്‍, ധര്‍മ്മം ചെയ്യുന്നവളാണ്, മാദകത്വം തുടിക്കുന്നവളാണ്. ഓരോ ജന്മത്തിന്റേയും കരണവും കവാടവും അവള്‍ തന്നെയാണ്. അങ്ങിനെ സ്‌ത്രീ എല്ലാമാണ്. സ്‌ത്രീ സമ്പൂര്‍ണ്ണമാണ്.
സ്‌ത്രി കാമാസക്തി ശമിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമല്ല. സ്‌ത്രീകള്‍ക്ക് വികാരം വളരെ സാവധാനത്തില്‍ മാത്രമേ ഉണരുകയുള്ളൂ. എന്നല്‍ പുരുഷന് വളരെ പെട്ടന്നായിരിക്കും. ലൈംഗീക പ്രക്രിയയില്‍ ലൈംഗീക പങ്കാളിക്ക് തന്നെപ്പോലെ തന്നെ തുല്യ പരമാനന്ദം ലഭിക്കണമെന്ന് തന്ത്ര അനുശാസിക്കുന്നു. അതിനു വേണ്ടി പങ്കാളികള്‍ക്ക് പ്രാണായാമം, യോഗഭ്യാസം, മറ്റു വ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്നു. രതി സുഖം പരമാനന്ദത്തിലേക്ക് എത്തിക്കുകയും അതു വഴി മോക്ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ലൈംഗീകത ഒരു അശ്ലീലമല്ല. ലൈംഗീക അവയവങ്ങള്‍ അറപ്പോ വെറുപ്പോ ഉണ്ടാക്കേണ്ടവയല്ല. ഏറ്റവും അധികം മാനിക്കപ്പെടേണ്ടതും ആരാധിക്കപ്പെടേണ്ടതുമാണ് ലൈംഗീകതയും, ലൈംഗിക അവയവങ്ങളും.
കാമ സുഖം 10 വിധമുണ്ടന്ന് ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. അവ ചക്ഷുപ്രീതി, മനസ്സംഗം, സങ്കല്‌പം,നിദ്രാഛേദം, ശരീരകാര്‍ശ്യം, വിഷയ നിവൃത്തി, ലജ്ജാനാശം, ഉന്മാദം, മൂര്‍ച്ഛ, കോപം എന്നിങ്ങനെയാകുന്നു. മനുഷ്യരുടെ അജ്ഞതമൂലമാണ് ഇന്നു കാണുന്ന മുഴുന്‍ ലൈംഗീക പീഢനങ്ങളും ഉണ്ടാകുന്നത്. ഇതിനു പരിഹാരമായി സായിപ്പിന്റെ വിദ്യഭ്യാസവും, ബോധവല്‍ ക്കരണവും ഒരു പരാജയമായിരിക്കും. നമ്മുടെ ആര്‍ഷ ഭാരതത്തിന്റെ സംസ്‌കൃതിയില്‍ തന്നെ ഇവ ലയിച്ചുകിടക്കുന്നതിനാല്‍ ആ മുത്തു ചിപ്പികളെ പെറുക്കി സംസകരിച്ച് പ്രയോഗിച്ചാല്‍മതി. അവ പരിശീലിപ്പിച്ചാല്‍ മതി. അവ പഠിപ്പിച്ചാല്‍ മതി. അവ പ്രചരിപ്പിച്ചാല്‍ മതി.
എല്ലാ സ്‌ത്രികളും ദേവിമാരാണ്. സ്‌ത്രീ യോനി പവിത്രമാണ്. മോക്ഷ പ്രാപ്‌തി നേടുന്നതിലേക്ക് അവിടം ആരാധന ചെയ്യപ്പെടേണ്ടതാണ്. സ്‌ത്രീ പുരുഷ ഭേദമെന്യേ എല്ലാ മേഖലകളിലും തുല്യ പ്രാധാന്യം തന്ത്ര എല്ലാവര്‍ക്കും നല്‍കപ്പെടുന്നു. ബൃഹത്‌നിള ഗ്രന്ഥകാരന്‍ സ്‌ത്രീകളെ കാണുന്ന മാത്രയില്‍ ദേവീ മന്ത്രം ജപിക്കണമെന്ന് പറയുന്നു. സ്‌ത്രീ ഒരു സ്വര്‍ഗ്ഗമാകുന്നു. സ്‌ത്രീ ധര്‍മ്മമാകുന്നു. സ്‌ത്രീ ഒരു വലിയ തപസ്സാകുന്നു. സ്‌ത്രീയാണ് ബുദ്ധന്‍, സ്‌ത്രീയാണ് സീമകള്‍ എന്നിങ്ങനെ ശിവശക്തി ഉപാസകര്‍ പറയുന്നു. ലക്ഷ്‌മണന്‍ സീതാ ദേവിയുടെ കാല്‍ പാദങ്ങള്‍ മാത്ര മേ കണ്ടിരുന്നുള്ളൂ. ഇന്നുള്ളവര്‍ സ്‌ത്രീകളുടെ മര്‍മ്മങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. ഇന്ന് എന്ത് ലൈംഗീക വിദ്യാഭ്യാസം നല്‍കിയാലും എന്ത് ബോധവല്‍ക്കരണം നല്‍കിയാലും ഭാരത സംസകൃതിയില്‍ നിന്ന് ഉരുതിരിയാത്ത ഒരു പരിശീലനവും ബോധവല്‍ക്കരണവും ശാശ്വത പരിഹാരമാകില്ല. പാശ്ചാത്യര്‍ ഇന്ന് നമ്മുടെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ഗുരുക്കന്മാരില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ചുകൊണ്ടും മുന്നേറികൊണ്ടിരിക്കുന്നു.
തന്ത്ര പഠിക്കൂ. സ്വതന്ത്രരാകൂ. ശാന്തി നേടൂ. മോക്ഷം പ്രാപിക്കൂ. എല്ലാവര്‍ക്കും നന്മ വരട്ടെ. ലോകം മുഴുവനും സുഖം നിറയട്ടെ.
VISIT: http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ