2013, ഏപ്രിൽ 7, ഞായറാഴ്‌ച

രതി അന്നും ഇന്നും (SEX-YESTERDAY & TODAY)

SEX IMAGE 1

ഇന്ന്‌ ഭൂരിപക്ഷം ജനങ്ങളും തിരക്കിലാണ്‌. എന്താണ്‌ തിരക്ക്‌ എന്ന്‌ ചോദിച്ചാല്‍ വ്യക്തമായ ഒരു മറുപടി അവര്‍ക്ക്‌ പറയുവാനുണ്ടാകില്ല. എന്തായാലും തിരക്കിലാണ്‌. ഒരു കൊച്ചുകുട്ടിയുടെ തിരക്ക്‌ കുട്ടി പ്രീ സ്‌കൂളില്‍ ചേര്‍ന്നയുടനെ തുടങ്ങുന്നു. ശരിക്കും ടോയലറ്റിനു സമയമില്ല. ഭക്ഷണം കഴിക്കുവാന്‍ സമയമില്ല. കളിക്കുവാന്‍ സ പഠിക്കുവാന്‍ എന്തിനധികം പറയുന്നു ശരിക്കും ഒന്നുറങ്ങുവാന്‍ പോലും കുട്ടികള്‍ക്ക് സമയമില്ല. വെക്കേഷനായാല്‍ വെക്കേഷന്‍ ക്ലാസ്സ്‌. പിന്നെ പ്രൈവറ്റ്‌ ട്യൂഷന്‍, ഡാന്‍സ്‌-മ്യൂസിക്‌ -കളരി ക്ലാസ്സ്‌. പഠനം, പഠനം, പരീക്ഷകള്‍ തന്നെ കുട്ടികള്‍ക്ക്‌. എന്നും എപ്പോഴും . മുര്‍ന്നവര്‍ക്കാകാട്ടെ ഒന്നിനും അശ്ശേഷം ഒഴിവുമില്ല. ശ്വാസം വിടാന്‍ പോലും ഒഴിവില്ല. ശ്വാസം വീടാഞ്ഞാല്‍ പിന്നെയെങ്ങിനെയാണ് ജീവിക്കുവാന്‍ കഴിയുക? പിന്നെ എന്ത്‌ ചെയ്യും? എന്ത്‌ ചെയ്യാതിരിക്കണം? മടിയന്മാര്‍ക്കും തീരെ ഒഴിവില്ലാ എന്നതാണ്‌ അതിലേറെ രസകരം. അദ്ധ്വാനിക്കുന്നു. രാപ്പകല്‍ മുതുകു ഒടിയുന്നതുവരെ അടിമയെപ്പോലെ വേല ചെയ്യുന്നു. എന്നിട്ട്‌ കിട്ടുന്നത്‌ ലാഭമോ അതോ നഷ്ടമോ? ആര്‍ക്കറിയാം? എന്തിനു വേണ്ടി ഇങ്ങിനെ വേല ചെയ്യുന്നു? നിങ്ങള്‍ എന്തൊക്കെ നേടിയാലും നിങ്ങള്‍ക്ക ശാന്തിയും സമാധാനവും വിദൂരെയാണെന്ന്‌ ഓര്‍ക്കുക.
SEX


മത വിശ്വാസവും സത്യ (ഈശ്വര)) വിശ്വാസവും രണ്ടാണ്‌.)0000 മത വിശ്വാസമെന്നത്‌ ഒരു കൂട്ടം ഉന്നതര്‍ അടിച്ചല്‍പ്പക്കുന്ന വിചാരണയാണ്‌.... .. .. അതിനു സ്വാതന്ത്ര്യമില്ല. അതില്‍ ശരിയായ സത്യം അതായത്‌ ഈശ്വരന്‍ ഉണ്ടായിരിക്കണമെന്നില്ല. ഓരോ മതത്തിനും ഒരു ഫൗണ്ടര്‍ ഉണ്ടായിരിക്കും. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന്‌ ബൈബിളില്‍ ക്രിസ്‌തു പ്രസ്‌താവിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ സിന്ധു നദി തട സംസ്‌കാരത്തിന്റെ ഭഗമായി ഉടലെടുത്ത ചില ആചാരനുഷ്‌ഠാനങ്ങളാണ്‌ ഇന്നു കാണുന്ന അറിയപ്പെടുന്ന ഹിന്ദു മതം. സുന്ധുവില്‍ നിന്നാണ്‌ ഹിന്ദു എന്ന വാക്ക്‌ ജന്മമെടുത്തത്‌. ക്ഷേത്ര നിര്‍മ്മാണവും, ആരാധന ക്രമവും താന്ത്രീകാധിഷ്‌ഠിതമാണ്‌. സത്യ മതം ഈശ്വരന്റെ മതമാണ്‌. മതം എന്നല്‍ അഭിപ്രയം എന്നാണ്‌. സത്യം എന്നും സ്വതന്ത്രമാണ്‌. എല്ലാ മതസ്ഥരും ഒരു സമയം കഴിയുമ്പോള്‍ മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച്‌ കുട്ടികളെ അവരവരുടെ മതാചാരമനുസരിച്ച്‌ ചേര്‍ക്കപ്പെടുകയാണ്‌. ചെയ്യുന്നത്.  സംഘടനയില്‍ കുട്ടികളെ ചേര്‍ക്കപ്പെടുന്നു. അതാത് മതസ്ഥര്‍ അവരവരുടെ മക്കളെ അവരുടെ ആരാധാന ക്രമം ചെറുപ്പം മുതലേ പഠിപ്പച്ചു പരിശീലിപ്പിക്കുന്നുണ്ട്‌.. .. എന്നല്‍ ഹിന്ദു ഒരു മതമായിരുന്നെങ്കില്‍ അതന്‌ ഒരു ഫൗണ്ടര്‍ ഉണ്ടാകേണ്ടതാണ്‌. ഇവിടെ ആരും ആരേയും മതപരിവര്‍ത്തനം ചെയ്യപ്പെടുന്നതുമില്ല. ഭൂരിഭാഗം ഹിന്ദുമത വിശ്വാസികള്‍ എന്നറിയപ്പടുന്നവര്‍ക്ക്‌ ക്ഷേത്രാരാധനകളോ എന്തിനധികം പറയുന്നു ശരിക്കും ഒരു ഗായത്രി മന്ത്രം പോലും തെറ്റു കൂടാതെ ഉരുവിടാനോ അറിയില്ല. ക്ഷത്രത്തില്‍ പോകുന്നതുകൊണ്ടും പ്രസാദം നെറ്റിയില്‍ ചാര്‍ത്തിയതുകൊണ്ടും ഒരാള്‍ ഹിന്ദു മത വിശ്വാസിയാകണമെന്നില്ല. എന്നാല്‍ ക്ഷത്രത്തില്‍ പോകാത്തതുകൊണ്ടും പ്രസാദം നെറ്റിയില്‍ ചാര്‍ത്താതുകൊണ്ടും ഒരാള്‍ ഹിന്ദു മത വിശ്വാസിയാല്ലാ എന്ന്‌ പറയാനും പറ്റണമെന്നില്ല. പണ്ട്‌ നായന്മാരില്‍ പല തട്ടുകളുണ്ടായിരുന്നു. അവയൊന്നും വിസ്‌താരഭയത്താല്‍ ഇവിടെ പറയുന്നില്ല. പട കുറുപ്പ്‌ നായര്‌, വെളക്കത്തറ നായര്‌, എന്നിങ്ങനെ നീണ്ടുപോകുന്നു പട്ടിക. അതായത്‌ നായന്മാരുടെ മുടി വെട്ടുന്ന നായര്‌, നായന്മാരുടെ വസ്‌ത്രങ്ങള്‍ അലക്കുന്ന നായര്‌ തുടങ്ങീ പോകുന്നു ഉപ വിഭാഗങ്ങള്‍  അതുപോലെ ഈഴവ സമുദായത്തിനും ഉണ്ട്‌ ഇത്തരം ഉപ വിഭാഗങ്ങള്‍  വാത്തി, വെളുത്തേടന്‍ എന്നിങ്ങനെ  പോകുന്നു അവരുടെ ഈ പട്ടിക. ഈഴവരുടെ മുടി വെട്ടുവാനും, വസ്‌ത്രങ്ങള്‍ അലക്കുവാനും ആയി ഈ ഉപ വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. അന്നൊക്കെ വ്യത്യസ്‌ത സമുദായങ്ങളായിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത ഹിന്ദു മതം എപ്പോള്‍ ഉണ്ടായി? അന്നും ഇന്നും വ്യത്യസ്‌ത ആചാരനുഷ്‌ഠാനങ്ങള്‍ നടത്തി പോരുന്ന സമൂഹങ്ങള്‍ അതായത്‌ സമുദായങ്ങള്‍ മത്രമേ കാണുന്നുള്ളൂ. ശ്രീ ശങ്കരാചാര്യരുടെ കാലം തൊട്ടാണ്‌ ഏല്ലാ സമുദായക്കാരേയും ഒരുമിപ്പിച്ച്‌ ഒരു നവോന്ഥാനം പ്രസ്‌താനം ഉണ്ടാക്കിയത്‌.  അവിടം മുതല്‍ ഒരു കൂട്ടര്‍ ഹിന്ദുക്കള്‍ ആയി വിശേഷിപ്പിക്കപ്പെട്ടു പോരുന്നത്‌..

പണ്ട്‌ 4 ജാതികള്‍ ഉണ്ടായിരുന്നു. ക്ഷത്രീയര്‍ , ബ്രഹ്മണര്‍ , വൈശ്യര്‍ , ശൂദ്രര്‍ എന്നിങ്ങനെയായിരുന്നു. ഈ ജാതികള്‍ തൊഴിലനനുസരിച്ചാണ്‌ വിഭജിച്ചിരുന്നത്‌. എല്ലാവര്‍ക്കും എല്ലാ തൊഴിലിലും ശോഭിക്കുവാന്‍ കഴിയുകയില്ല എന്നറിവായിരിക്കാം ഇത്തരംവിഭജനത്തിനു കാരണം. ക്ഷത്രീയര്‍ അയോധന കലകളില്‍ പരിശീലനം നേടിയ അഭ്യാസികളായിരുന്നു. ബ്രാഹ്മണര്‍ താന്ത്രീക പൂജാദി വിഷയങ്ങളില്‍ അഗ്രഗണ്യരായിരുന്നു. വൈശ്യരാകട്ടെ വ്യാപര വ്യവസായ കാര്യാദികളില്‍ പ്രാഗല്‍ഭരായിരുന്നു. ശൂദ്രര്‍ ആകട്ടെ മേല്‍ പറഞ്ഞ 3 കൂട്ടരേയും സഹായിക്കുന്നവരായിരുന്നു. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിവും അറിവും പ്രാഗല്‍ഭ്യവും ഒരുപോലെയായിരിക്കുകയില്ലല്ലോ. അതുകൊണ്ട്‌ അവരവുടെ താല്‍പര്യവും അഭിരുചിക്കും അനുസരിച്ച്‌ ജോലികള്‍ അവരവര്‍ തന്നെ സ്വീകരിച്ചുപോന്നു. പിന്നീട്‌ എപ്പൊഴോ ജാതി ചിന്തകള്‍ മനുഷ്യരില്‍ ശക്തിയായി വേരോടി. സ്വാര്‍ത്ഥമതികളായ മനുഷ്യര്‍ പിന്നിട്‌ പാരമ്പര്യ കുല തൊഴിലാക്കി ഇവയെ മാറ്റുകയായിരുന്നു. ഇന്ന്‌ ബ്രാഹ്മണര്‍ എന്ന വിഭാഗം മാത്രമാണ്‌ മത വര്‍ഗ്ഗീയതക്ക്‌ മൂര്‍ച്ച കൂട്ടി ഇപ്പോള്‍ നടക്കുന്നത്‌. ഇന്ന്‌ ബാക്കി 3 വിഭാഗങ്ങളിലും യാതൊരു വിധ അലോസരങ്ങളും കാണുന്നില്ല. അധികാരത്തിന്റ മത്ത്‌ തലക്കു കയറിയ മത വികാരം ഇന്ന്‌ അറിവില്ലായ്‌മയെ ചൂഷണം ചെയ്യുന്നു.
SEX


ഇന്ന്‌ പഠന വൈകല്യത്തെ കുറിച്ച്‌ അറിയാത്തവര്‍ വിരമളമല്ല. ഇന്ന്‌ ജാതികള്‍ വ്യത്യസ്‌തമായ വികലമായ കാഴ്‌ച്ചപ്പാടിനുവേണ്ടിയാണ്‌ നിലനില്‍ക്കുന്നത്. വേദങ്ങള്‍ അറിയുന്നവരും പഠിപ്പിക്കുന്നവരും പഠിപ്പിക്കുന്നവരും എല്ലാം ബ്രഹ്മണര്‍ ആണ്‌. . ബ്ര ഹ്മത്തെ അറിയുന്നവരാണ് ബ്രാഹ്മണര്‍ . ഇന്ന്‌ അമ്പലങ്ങളില്‍ പൂജ ചെയ്യുന്നവരും, ക്രസ്‌ത്യന്‍പള്ളികളിലെ പുരോഹിതന്മാരും, പാസ്റ്റര്‍മാരും, മുസ്ലീം പള്ളികളിലും മറ്റു ദേവാലയങ്ങളിലും ആരാധനക്കു നേതൃത്വവും കൊടുക്കുന്നവരുമെല്ലാം ഇന്നത്തെ  ബ്രാഹ്മണരാണ്‌. .. പോലീസുകാരും, പട്ടാളക്കാരും, മന്ത്രിമാരും എല്ലാവരും ചേര്‍ന്ന്‌ ക്ഷത്രീയരും, ഇന്നത്തെ വ്യാപാരി വ്യവസായികളെല്ലാം ചേര്‍ന്ന്‌ വൈശ്യരുമാണ്‌. ശേഷമുള്ളവരെല്ലാം ശൂദ്രര്‍ ആയിരിക്കണമല്ലോ. ഇവിടെ എവിടയാണ്‌ മതം വരുന്നത്‌? മതം രാഷ്ട്രീയക്കാരുടെ പോലെ ചില നേതാക്കളുടെ സംഭവനയാണ്‌. അവര്‍ക്ക്‌ നേതൃത്വം ലഭിക്കുന്നതിനും, അധികാരവും, പണവും സിദ്ധിക്കുന്നതിനും വേണ്ടി തീര്‍ത്ത മതിലുകളാണ്‌ മതം. ഇവിടെ രാഷ്ട്രീയ നേതാക്കന്മാരും മത നേതാക്കന്മാരും ഭരണകാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുയും, തങ്ങളുടെ അംഗങ്ങളുടെ സംഖ്യാ ബലം വര്‍ദ്ധിപ്പിക്കുകയും അണികളില്‍ തങ്ങള്‍ക്കാവശ്യമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുവാനും പെരുമാറാനും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തുവരുന്നു. ഇവിടെ മതം എന്ന പേരില്‍ അണികളുടെ അജ്ഞതമൂലം നേതാക്കന്മാര്‍ ജനങ്ങളെ വഞ്ചിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ബുദ്ധ ഭഗവാന്‍ ഹിംസയെ  െവെറുക്കുവാന്‍ പഠിപ്പിച്ചു. ക്രിസ്‌തു ഭഗവാന്‍ ശത്രുക്കളെ സ്‌നേഹിക്കുവന്‍ പഠിപ്പിച്ചു. ശത്രുക്കളെ സ്‌നഹിക്കുമ്പോള്‍ ഹിംസ വരികയില്ലല്ലോ. കൃഷണ ഭഗവാന്‍ കര്‍മ്മത്തെ പഠിപ്പിച്ചു. സത്‌കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ എവിടെയാണ്‌ ഹിംസയും, ശത്രുക്കളും? നബി തിരുമേനി പാവങ്ങള്‍ക്ക്‌ സക്കാത്തേ്‌ കൊടുക്കുവാന്‍ പഠിപ്പിച്ചു. ഇവടേയും സ്‌ത്‌കര്‍മ്മങ്ങള്‍ തന്നെ ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്നു. ഇതില്‍ ഒരോരുത്തരും പറയുന്ന വാക്കിനെയാണോ മതം എന്ന്‌ പറയുന്നത്‌? വാക്കുകള്‍ പലതാണെങ്കിലും ആശയപരമായി എല്ലാം ഒന്നുതന്നെയാണ്‌. അവരവരുടെ സ്വന്തം സ്വാര്‍ത്ഥ തല്‍പ്പര്യത്തിനു വേണ്ടി മതിലുകള്‍ കെട്ടി ജനങ്ങളെ വേര്‍തിരിച്ച്‌ തളച്ചിട്ടിരിക്കുന്നു. നബി തിരുമേനിയായിട്ടോ, ക്രിസ്‌തു ദേവനായിട്ടോ, കൃഷ്‌ണ ഭഗവാനയിട്ടോ, ബുദ്ധ ഭഗവാനായിട്ടോ ഒരു ജാതിയും മതവും ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. പിന്നെ ഈ വിരോധാഭാസത്തിന്‌ ആരാണ്‌ തിരി കൊളുത്തിയത്‌? ഉത്തരം വളരെ ലളിതം. സ്വാര്‍ത്ഥ താല്പര്യക്കാര്‍  .

അടുത്ത ഏതാനും വര്‍ഷങ്ങളായി മുഴങ്ങി കേള്‍ക്കുന്ന ഒന്നാണല്ലോ പഠന വൈകല്യം. പഠന വൈകല്യം എന്നത്‌ ബുദ്ധിക്കുറവിനെയല്ല സൂചിപ്പിക്കുന്നത്‌. എല്ലാ കുട്ടികള്‍ക്കും എല്ലാ വിഷയങ്ങളിലും ഒരു പോലെ ശോഭിക്കുവാന്‍ കഴിയുകയില്ല. ചിലര്‍ക്ക്‌ ഭാഷാ വൈകല്യവും, മറ്റു ചിലര്‍ക്ക്‌ ഗണിത വൈകല്യവും മറ്റും കാണും. എല്ലാവര്‍ക്കും എന്‍ജിനീയറും, ഡോക്റ്ററും, വക്കീലും, അക്കൗണ്ടന്റും മറ്റും ആകാന്‍ സാധിക്കുകയില്ലല്ലോ. അതുകൊണ്ട്‌ കുട്ടികള്‍ അവരവരുടെ താല്‍പര്യത്തിനു അനുസരിച്ചു പഠിച്ച്‌ ജോലി സമ്പാദിക്കുന്നു. വിജയിക്കുവാനാകുന്ന മേഖലകളില്‍ അവര്‍ വിജയം കൈ വരിക്കുന്നു. ഇതിനടയില്‍ എവിടെയാണ്‌ വര്‍ഗ്ഗീയതയും മതവും കടന്നു കൂടിയതെന്ന്‌ മനസ്സിസാകുന്നില്ല. അഹം ബ്രഹ്മാസ്‌മി എന്ന്‌ ഗീതയിലും, ഞാനും എന്റെ പിതാവും ഒന്നാകുന്നു എന്ന്‌ ക്രിസ്‌തുവും പറയുന്നു. പിതാവ്‌-പുത്രന്‍--പരിശുദ്ധാത്മാവ്‌ എന്ന്‌ ക്രിസ്‌താനികളും, ബ്രഹ്മ-വിഷ്‌ണു-മഹേശ്വരന്‍ എന്നീ ത്രീത്വങ്ങള്‍ എല്ലാറ്റിലും ഉള്‍കൊണ്ടിരിക്കുന്നു.

സത്യം എന്നതിനെ പിരിച്ചെഴുതുമ്പോള്‍ സത്‌ + തി + യം എന്നാകുന്നു. സത്‌ = പ്രാണന്‍, തി = അന്നജം, യം = ഊര്‍ജ്ജം/ അഗ്നി. അതായത്‌ സൃഷ്ടി - സ്ഥിതി - സംഹാരം. പ്രാണമയ കോശം + അന്നമയകോശം + ഊര്‍ജ്ജമയ കോശം. ബ്രഹ്മാവ്‌ + വിഷ്‌ണു + ശിവന്‍. സൃഷ്ടി + സ്ഥിതി + സംഹാരം. ഇവ മൂന്നും ഒന്നായാല്‍ ഓംകാരം. ബൈബിളില്‍ പറയുന്ന ആദിയിലുള്ള വചനം. അതായത്‌ പ്രപഞ്ച തത്വം. അത്‌ പ്രണവ മന്ത്രം. സാക്ഷാല്‍ പരബ്രഹ്മം. വശ്‌ എന്ന പദത്തില്‍ നിന്നാണ്‌ ശിവ്‌ എന്ന പദം വന്നത്‌. വശ്‌ തിരിച്ചഴുതുമ്പോള്‍ ശിവ്‌ എന്നയി മാറും. ശി യിലെ ഈ കാരം പോയല്‍ ശവ്‌ എന്നയി തീരും. അതായത് ശവം-ജീവനില്ലത്തത്.   ശിവന്‍ പ്രകാശമയനാണ്‌. തീ നാളത്തിനെ തല തിരിച്ചു പിടിച്ചാല്‍ കാണുന്നതാണ്‌ ശിവ ലിംഗം. ശിവന്‍ അഭിഷേക പ്രിയനാണ്‌. അതു കൊണ്ടാണ്‌ ശിവന്‌ ധാര ചെയ്യുന്നത്‌.
ഇന്നത്തെ പ്രപഞ്ചവും, ലോകവും, ഭാരതവും ഒരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്‌. പ്രപഞ്ചം കലിയുഗത്തില്‍ നിന്ന്‌ സത്യ യുഗത്തിലേക്ക്‌., ലോകം കീഴ്‌മേല്‍ മറഞ്ഞ്‌ അശാന്തിയിലേക്ക്‌, ഭാരതമാകട്ടെ ആദ്ധ്യാത്മകത കൈ വിട്ട്‌ പാശ്ചത്യ സംസ്‌കാരത്തിലേക്ക്‌. . ഭാരത മക്കള്‍  എന്ന്‌ പരസ്‌പര സ്‌നേഹം, ബഹുമാനം, അംഗീകീരം, എളിമ എന്നിവ കൈ വിടുവാന്‍ തുടങ്ങിയോ അന്നു മുതല്‍ ഭരത മക്കള്‍ കേഴുവാന്‍ തുടങ്ങി. അശാന്തി പടര്‍ന്നു തുടങ്ങി. ഭാരതം എല്ലാ അവസ്ഥകളേയും ഒരു പോലെ ഉള്‍കൊള്ളുവാനും വേണ്ട വിധത്തില്‍ തരണം ചെയ്യുവാന്‍ പഠച്ചിരുന്നു. അതിനു മാത്രം കെല്‍പ്പുണ്ടായിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റേയും അണു കുടുംബത്തിന്റേയും ആവിര്‍ഭാവത്തോടെ അവ പാടെ നശിച്ചു കൊണ്ടിരിക്കുന്നു. വികലമായ രതി വൈകൃതങ്ങള്‍ ഏറി വരുന്നു. കൊച്ചു കുട്ടികള്‍ പോലും ഭയ ഭക്തിയോടെ പെരുമാറുവാന്‍ പഠിക്കുന്നില്ല. അവരെ പരിശിലിപ്പിക്കുന്നില്ല. സ്വാര്‍ത്ഥത എവിടേയും എപ്പോഴും കുത്തി നിറക്കുവാന്‍ പഠിപ്പിക്കുന്നു. റോള്‍ മോഡലിംഗ്‌ കാലം നഷ്ടപ്പെട്ടു. അയാളെ കണ്ടു പഠിക്ക്‌ എന്ന്‌ പറയുന്ന കാലം പോയ്‌പോയീ. ആരെകണ്ടാലും പ്രായമായവരെ പോലും പേരു വിളിക്കുന്ന കാലമാണിത്‌. ഭയ-ഭക്തി-ബഹുമാനത്തിന്റെ കാലം മറഞ്ഞു പോയി. നമ്മളില്‍ പലരും അനുഗ്രഹിക്കുവാന്‍ മറന്നു പോയി. ഇന്ന്‌ നന്നായി ശകാരിക്കുവാനും, നിന്ദിക്കുവാനും, ശപിക്കുവാനും ആവോളം ജനങ്ങള്‍ പഠിച്ചു. 

പണ്ടുകാലങ്ങളില്‍ പുഴ കടവുകളിലെ ആബാല വൃദ്ധ ജനങ്ങളുടെ കുളി പതിവുണ്ടായിരുന്നു. വഴി വക്കിലെ ആ കുളികള്‍ പലരും രസിച്ചിരുന്നു. ആസ്വദിച്ചിരുന്നു. മാറുമറച്ചും, ഈറനണഞ്ഞും, അര്‍ദ്ധനഗ്നാംഗികളായി തോര്‍ത്തുമുണ്ട്‌ കൊണ്ട്‌ തലമുടി കെട്ടിവെച്ചും സ്‌ത്രീകള്‍ കടവില്‍ നിന്ന്‌ വീട്ടിലേക്ക്‌ പോകുന്ന ഒരു കാഴ്‌ച ഉണ്ടായിരുന്നു. അന്ന് ആരും വഴിവക്കില്‍ വെച്ച്‌ കിന്നാരം ചൊല്ലുമെന്നല്ലാതെ പിടിച്ചു വലിക്കറില്ല. ഇന്ന്‌ സ്വന്തം കുളിമുറിയില്‍ വെച്ച്‌ കുളി പരമ രഹസ്യമാക്കി നിഗൂഢതകള്‍ കുത്തി നിറച്ചുവെച്ചു തുടങ്ങി. ആ നിഗൂഢതകള്‍ മറ നീക്കുവാന്‍ കൗമാരകാര്‍ക്ക്‌ കൗതുകം തുടങ്ങിയതോടെ ഒളികാമറകള്‍ കുളിമുറികളില്‍ സ്ഥാനം പിടിച്ചു തുടങ്ങി. രതി കൂടുതല്‍ രഹസ്യമാക്കുന്‍ തുടങ്ങിയതോടെ കൗമാരക്കാരുടെ ജിജ്ഞാസ വര്‍ദ്ധിക്കുവാന്‍ തുടങ്ങി. ആ ജിജ്ഞാസ അവരില്‍ മാത്രമല്ല മുതില്‍ന്നവരില്‍ പോലും മാനസീക വൈകല്യങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. 
പട്ടിണിയേക്കാള്‍ തീക്ഷ്‌ണതയുണ്ട്‌ കാമാസക്തിക്ക്‌..  വികാരങ്ങള്‍ എല്ലാം ഊര്‍ജ്ജങ്ങളാണ്‌. സന്തോഷവും, സങ്കടവും, രതിയും എല്ലാം ഊര്‍ജ്ജങ്ങളാണ്‌. ഊര്‍ജ്ജങ്ങളെ ഒരിക്കലും തടയുവന്‍ കഴിയുകയില്ല. തടയുന്നത്‌ അപകടകരമാണ്‌. കേരളത്തില്‍ പണ്ട്‌ ചില നായര്‍ സ്‌ത്രീകള്‍ പര പുരഷന്മാരുടെ വരവും കാത്ത്‌ ഒരു കിണ്ടി വെള്ളം പുറത്തെ ഉമ്മറ പടിയില്‍ കരുതി കാത്തിരിക്കുക പതിവുണ്ടായിരുന്നു. ബ്രാഹ്മണര്‍ അടക്കം പല ഉന്നതരും കീഴാളന്മാരുടെ കുടിലികളില്‍ സ്‌ത്രീകളുടെ കൂടെ രാ പര്‍ത്തിരുന്നു. രാജകുടുംബങ്ങളില്‍ പുരുഷ സേവകരെ വന്ധീകരിച്ചിരുന്നു. പണ്ട്‌ മുട്ട്‌ വരെ മറച്ചിരുന്ന സ്‌ത്രീ പുരുഷന്മാരെ കാണാമയിരുന്നു. മാറു മറക്കാത്ത സ്‌ത്രീകള്‍ തലയില്‍ ഭാരമേറ്റി സ്‌തന കുംഭങ്ങള്‍ കുലുക്കി നടന്നു പോകുന്നതു കാണാമായിരുന്നു. അന്ന്‌ ആരും ആരേയും പരസ്യമായി കടന്നു പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്‌തിട്ടില്ല.എന്നാലും അപൂര്‍വ്വം തട്ടി കൊണ്ടു പോകലും മറ്റും ഉണ്ടായിതായി നിഷേധിക്കുന്നില്ല. പണ്ട്‌ ക്ഷേത്രങ്ങളില്‍ രതി ക്രീഡകള്‍ പരസ്യമായി കൊത്തി വെച്ചിരുന്നു. മുതിര്‍ന്നവര്‍്‌ രതി സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.അന്ന്‌ രതി ഇന്നത്തേക്കാള്‍ അല്‍പം സ്വാതന്ത്ര്യത്തോടുകൂടിയായിരന്നു. അന്ന്‌ കുട്ടികള്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലതെ കൂടി കളിക്കുമായിരുന്നു. അന്ന്‌ അവര്‍ അവരുടെ ഗൂഹ്യ ഭാഗങ്ങളെ സ്‌പര്‍ശിച്ചു കാണുമായിരിക്കും. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌. അയാളുടെ ഭാര്യ നാട്ടിന്‍ പുറത്തുകാരിയായിരുന്നു. ഇയാള്‍ പട്ടണവാസിയും. ഇയാള്‍ വിവാഹം കഴിഞ്ഞ്‌ മധുവിധുവിന്‌ യാത്ര പോയി. ഹോട്ടല്‍ മുറിയല്‍ വെച്ച്‌ രതിക്രീഡ ആരംഭിച്ചപ്പോള്‍ ഭാര്യ ചോദിച്ചുവത്രെ ഇതാണോ മധുവിധു? അതെയെന്ന്  സുഹൃത്ത്‌ മറുപടി നല്‍കിയപ്പോള്‍ , ഇതാണെങ്കില്‍ ഞാന്‍ മുമ്പ്‌ കൂട്ടുകാരൊടൊത്ത്‌ പറമ്പില്‍ ചെയ്‌തിട്ടുണ്ട്‌ എന്ന്‌ മറുപടി പറഞ്ഞുവത്രെ. നാട്ടിന്‍ പുറത്ത്‌ വിശാലമായ പറമ്പില്‍ കാലികളെ മേയ്‌ച്ചു നടക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവര്‍ . ഇവിടെ ആ പെണ്‍കുട്ടി എത്ര നിഷ്‌കളങ്കതയോടെയാണ്‌ അക്കാര്യം വെളിപ്പെടുത്തിയത്.  അതുപോലെ പണ്ട് ദൂരദേശത്തേക്കു വ്യാപരത്തിനു പോകുന്ന വ്യാപരികള്‍ തങ്ങളുടെ ഭാര്യയെ സുഹൃത്തിന്റെ കുടുംബത്തില്‍ ഏല്‍പ്പിച്ചിട്ടാണ്‌ പോയിരുന്നത്‌. വ്യാപരി തിരച്ചുവരുമ്പോള്‍ തന്റെ ഭാര്യ സുഹൃത്തില്‍ നിന്ന്‌ ഗര്‍ഭണിയായി രണ്ടോ, മുന്നോ മക്കളുടെ മാതാവായിരിക്കും. എന്നാല്‍ സുഹത്തിന്‌ വേറെ ഭാര്യയും മക്കളും ഉണ്ടാരിക്കും. വ്യാപാരി സുഹൃത്തിന്‌ അന്യ നാട്ടില്‍ വേറെ ഭാര്യയും കുട്ടികളും ഉണ്ടായിരിക്കും.

പണ്ട്‌ യേശു പറഞ്ഞ ഒരു വാക്കാണ്‌ എനിക്ക്‌ ഓര്‍മ്മ വരുന്നത്‌. ഒരു വേശ്യ സ്‌ത്രീയെ യേശുവിന്റെ മുന്നില്‍ കൊണ്ടുവന്നു കല്ലെറിയാന്‍ ശ്രമിച്ചപ്പോള്‍, ജനങ്ങളോട്‌ യേശു പറഞ്ഞതെന്തെന്നാല്‍ ' നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ' എന്നാണ്‌. അന്ന്‌ അതിന്‌ ആരും കല്ലെറിയുവാൻ ഉണ്ടായില്ല. ഇന്ന്‌ സദാചാരം പറയുന്നവരോട്‌ എനിക്ക്‌ പറയാനുള്ളതും യേശുവിന്റെ വാക്കുകളാണ്‌. സ്വന്തം മന്തുകാല്‍ മണലില്‍ പൂഴ്ത്തി വെയ്‌ക്കുകയും മറ്റുള്ളവരെ മന്താ എന്ന്‌ ആക്ഷപിക്കുകയും ചെയ്യുന്ന ഒരു ജന സമൂഹമാണിന്നുള്ളത്‌..  സ്വന്തം കണ്ണില്‍ കോലിരിക്കേ അന്യന്റെ കണ്ണിലെ കരട്‌ തപ്പി നടക്കുന്ന ഒരു ജന സമൂഹമാണിന്നുള്ളത്‌. സ്‌ത്രീ രക്ഷവിമോചന സമരങ്ങളും, സ്‌ത്രീ ശാക്തീകരണ ബോധവല്‍ക്കരണവും , സ്ത്രീ പരിരക്ഷ നിയമ നിര്‍മ്മാണവും ഇന്ന്‌ അവശ്യത്തിലേറെയുണ്ട്‌. . എന്നിട്ട്‌ സ്‌ത്രീ സമുഹത്തിന്‌ വേണ്ടത്ര പരിരക്ഷയും മാന്യതയും കൈവന്നുവോ? സ്‌ത്രീകളുടെ വസ്‌ത്രധാരണമാണ്‌ പീഢനങ്ങള്‍ക്ക്‌ കാരണമാകുന്നതെന്ന്‌ ഇന്ന്‌ പരക്കെ പറയപ്പെടുന്നു. മാദ്ധ്യമങ്ങളാണ്‌ ഇത്തരം പ്രവര്‍കളെ  പ്രോത്സാഹിപ്പിക്കുന്നതെന്ന്‌ മറ്റൊരു ആക്ഷപമുണ്ട്‌. ആക്ഷേപങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഒന്നിനും ഒരു അയവു വന്നിട്ടില്ല. 

ഒരുക്ലീനിക്ക്‌ റിപ്പോര്‍ട്ട്‌:.   ഒരു വിദ്യാര്‍ത്ഥി നന്നയി പഠിച്ചുകൊണ്ടിരുന്നു. അടുത്ത കലാത്ത്‌ അവനെ ഒരു ട്യൂഷന്‍ ടീച്ചറെ ഏല്‍പ്പിച്ചു. അതിനു ശേഷം അവന്റെ പഠനം മന്ദഗതിയിലായി. വീട്ടുകാര്‍ അവനെ ഒരു സൈക്കോളജിസ്‌റ്റിനെ കാണിച്ചു. കാരണം തിരക്കിയപ്പോള്‍ , ടീച്ചര്‍ ഇവന്‌ കണ്‌ക്ക്‌ കൊടുത്ത്‌ അടുക്കളയിലേക്ക്‌ പോകും. പിന്നെ കുറച്ചു കഴിഞ്ഞേ തിരിച്ചു വരൂ. അപ്പോള്‍ ഇവന്റെ കൂടെയുള്ള പെണ്‍കുട്ടിയുമായി രതി ക്രീഡകളില്‍ ഏര്‍പ്പെടുമായിരുന്നുവത്രെ. ഇപ്പള്‍ പഠിക്കുവാന്‍ ഇരിക്കുമ്പോള്‍ അവന്‌ രതിലീലകളുടെ ചിന്തകള്‍ മൂലം പഠിക്കുവാന്‍ കഴിയുന്നില്ലത്രെ. മറ്റൊന്നുകൂടി. ഒരു നേഴ്‌സറി സ്‌കൂളില്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ട്‌ ടീച്ചര്‍ ചെന്ന്‌ നോക്കുമ്പോള്‍ ഒരുപണ്‍കുട്ടിയുടെ വസ്‌ത്രങ്ങള്‍ നാല്‌ ആണ്‍കുട്ടികള്‍ ചേര്‍ന്ന്‌ ഉരിഞ്ഞ്‌ നില്‌ക്കുന്നതായിട്ടാണ്‌ കണ്ടത്‌. ഇതിനെ പ്രേരിപ്പിച്ചത്‌ കാര്‍ട്ടുണ്‍ ചാനലുകളാണെന്ന്‌ ചോദ്യം ചെയ്യലില്‍ നിന്ന്   മനസ്സിലായി. 

പണ്ട്‌ കുട്ടികള്‍ വളരുകയായിരുന്നു. ഇന്ന്‌ കുട്ടികളെ ബന്ദികളാക്കി മൃഗങ്ങളെപ്പോലെ വളര്‍ത്തുകയാണ്‌. സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി വളര്‍ത്തുകയാണ്‌. കുട്ടികള്‍ക്ക്‌ ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ഇല്ല. അവര്‍ അക്ഷമരാണ്‌. സുരക്ഷിത ബോധം അവര്‍ക്ക്‌ നഷ്ടപ്പെട്ടു. ധന സമ്പാദനത്തിനു വേണ്ടി വളര്‍ത്തുന്ന വളര്‍ത്തു മൃഗങ്ങളായി മാറി. ഇയിടെ ഒരു പെണ്‍കുട്ടി പറയുന്നതു കേട്ടു, " എടാ നീ എന്റെ എവിടെ വേണമെങ്കിലും പിടിച്ചോളൂ. പക്ഷേ എനിക്കു പണം വേണം". എത്ര അധപതിച്ച സംസ്‌കാരം. ഇന്ന്‌ വീമ്പടിക്കുന്ന എത്ര ദമ്പതികള്‍ക്ക്‌ തന്റെ ഇണയെ രതീ ക്രീഡകളിലൂടേയും അല്ലാതേയും തൃപ്‌തിപ്പെടുത്തുവാന്‍ കഴിയുന്നുണ്ട്‌. പുരുഷന്മാര്‍ പലപ്പോഴും ഒരു കാമശമനത്തിനായിരിക്കും തന്റെ ഇണയെ സമീപിക്കുക. വാടി തളര്‍ന്ന സ്‌ത്രീ തന്റെ ഇണയുടെ സാമീപ്യം ചിലപ്പോള്‍ നിഷേധിക്കുകയോ, അല്ലെങ്കില്‍ വെട്ടു തടി പോലെ മലര്‍ന്നു കിടന്നു കൊടുക്കുകയോ ചെയ്യുന്നു. രതി ഒരു ശാരീരിക പ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു പ്രവര്‍ത്തിയല്ല. അതിന്‌ ഒരു മാനസ്സീക തലം കൂടിയുണ്ട്‌.  നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളെ പോലെ ഗൂഹ്യ അവയവങ്ങളെ കാണുകയോ ബഹുമാനത്തോടെ നോക്കി കണുകയോ ചെയ്യുന്നില്ല. ഈശ്വരന്‍ തന്ന ഒരു നല്ല അവയവമായിട്ട്‌ പലരും അതിനെ കാണുന്നില്ല. പലരും ലൈംഗീക അവയവത്തെ അറപ്പോടും വെറുപ്പടും, നിന്ദയോടും കൂടി നോക്കി കാണുന്നു. 

രതി പവിത്രമാണ്‌. അത്‌ നിഷേധിക്കപ്പെടുവാന്‍ പടില്ല. രതി ഊര്‍ജ്ജത്തെ ഒരു നല്ല സ്വര്‍ഗ്ഗീയ ആനന്ദാനുഭൂതി കൈവരിക്കുവാന്‍ ഉപയോഗിക്കാം. രതി ഊര്‍ജ്ജത്തെ ദൂര്‍വിനിയോഗം ചെയ്യരുത്‌. പരസ്‌പരം മനസ്സിലാക്കി രതി ക്രീഡകളില്‍ ചേരുക. ഇണ ചേരുമ്പോള്‍ അഹം നഷ്ടപ്പെടുന്നു. അഹം ഉണ്ടെങ്കില്‍ രതിമൂര്‍ച്ഛയുടെ അനുഭവം ലഭിക്കുകയില്ല. 55 വയസ്സിനോട്‌ അനുബന്ധിച്ച്‌ പുരഷന്മാര്‍ക്ക്‌ ലിംഗ ബലക്കുറവും. സ്‌തീകള്‍ക്ക്‌ ആര്‍ത്തവിരാമവും സംഭവിക്കാം. അതു കൊണ്ടുമാത്രം ലൈംഗീക തൃഷ്‌ണ ഉണ്ടാകാതിരിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു രീതികള്‍ അവലംബിക്കുക. ഔഷധ പ്രയോഗം താരതേമെന്യ കുറക്കുക. രതി ക്രീഢ വേളകളില്‍ കലഹം പാടില്ല. പ്രായഭേദമെന്യേ രതിലീലകളില്‍ ഏര്‍പ്പെടാമെന്ന്‌ കാമ ശാസ്‌ത്രവും തന്ത്ര ശാസ്‌ത്രവും അഭിപ്രായമുണ്ട്‌. ഇന്നത്തെ ദുരവസ്ഥക്ക്‌ കാരണം ഒരു പരധിവരെ മനുഷ്യരുടെ സ്വാര്‍ത്ഥതയും, സ്വതന്ത്രമായി പരസ്‌പരം ഇടപെടാത്തതുമാണ്‌ ഇന്നത്തെ രതി സംബന്ധിച്ച അസഹിഷ്‌ണതക്കു കാരണം. സ്വതന്ത്ര പരസ്യ രതിയെ ഞാന്‍ അംഗീകരിക്കുന്നില്ല. സ്വാതന്ത്ര്യത്തിനോടൊപ്പം നിയന്ത്രണവും വേണം. അല്ലെങ്കില്‍ അപകടമാണ്‌. കുട്ടികള്‍ ഇന്ന്‌ പാശ്ചാത്യ സംസ്‌കാരം അനുകൂലിക്കുന്നവരാണ്‌. മലയാളം ചാനലുകളില്‍ അവതാരികര്‍ ഇംഗ്ലീഷില്‍ തകര്‍ക്കുകയാണ്‌. വൃദ്ധരായ ഒരുകൂട്ടര്‍ ഇവരുടെ വിടുവായാടിത്തരം ക്ഷമയോടെ കേട്ടിരിക്കുന്നത്‌ ചാനലുകാരുടെ ഭാഗ്യം. ഇംഗ്ലീഷിനേക്കള്‍ നല്ല പദസമുച്ചയമുണ്ട്‌ മലയാളഭാഷക്ക്‌. അതുപയോഗപ്പെടുത്തുവാനാവത്ത  മലയാളഭാഷയുടെ നിര്‍ഭാഗ്യം. പാശ്ചാത്യ സംസ്‌കാരം നാടിന്‌ ആപത്ത്‌. ഒരു പുതിയ രതി സംസ്‌കാരം വളര്‍ത്തി വരണം. ആല്ലെങ്കില്‍ രതി അസഹിഷ്‌ണത ഇനിയും വര്‍ദ്ധിക്കും.
http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ