2013, മാർച്ച് 8, വെള്ളിയാഴ്‌ച

യവനിക ഉയരുംപോൾ (POEM)

മമ കേരളം

കാലത്തിന്‍ യവനിക ഉയരുന്നു
വിണ്ണില്‍ കാഹള ധ്വനി മുഴങ്ങുന്നു
മണ്ണില്‍ കുതിര കുളമ്പടി നാദം പടരുന്നു
പാരില്‍ തന്‍ മര്‍ത്യര്‍ മക്കള്‍ ഗീതം പാടീടുന്നു .
ഓര്‍ക്കുമീ തീരം മനോഹര തീരം
പുഷ്‌പ ബാണത്താല്‍ തീര്‍ത്ത മനോജ്ഞ തീരം,
നിറങ്ങള്‍ പൂവണിഞ്ഞ ചാരുത തീരം
മഞ്ഞണിഞ്ഞ മാമലകളും പുഴകളും തീര്‍ത്ത തീരം.
പീലി വിടര്‍ത്തിയാടിടുന്ന കേര വൃക്ഷങ്ങളും,
വെണ്‍ചാമരം വീശിടുന്ന കമുകിന്‍ മരങ്ങളും,
വിനയാന്വീതയായി വണങ്ങീ നില്‍ക്കുന്ന സുവര്‍ണ്ണ-
നെല്‍വയലുകളും, കുഴലുതുന്ന മഞ്ഞ മുളങ്കാടുകളും,
അരുണോദയത്തില്‍ കൂകിയുണര്‍ന്ന അങ്കവാലന്‍ പൂവനും
കളകള ഗീതം പാടിയുണര്‍ന്ന തേന്‍മാവിലെ പുള്ളി കുയിലും
വിത്തും കൈകോട്ടും പാടുന്ന കൃഷി പക്ഷിയും
കള്ളന്‍ ചക്കീട്ടൂ കൊണ്ടുപൊയ്‌ക്കോട്ടെ മീട്ടുന്ന കിളിയും.
തുമ്പയും, തുളസിയും, തെച്ചിയും, പിച്ചിയും, മുല്ലയും,
അശോകവും, ഏഴിലംപാലയും, കൊന്നയും,
തേക്കും, വെണ്‍തേക്കും, വീട്ടിയും, നീര്‍ മരുതും,
പൂക്കുമീ തീരം, എത്ര മനോഹരംീ തീരം.
ഇന്നെന്റെ മാറില്‍ കലിതുള്ളുന്നു കാപാലികര്‍.
സ്വാര്‍ത്ഥം നേടുന്നു ദുഷ്‌ ഭരണാധികാരികള്‍,
പിച്ചി ചീന്തീടുന്നു കശ്‌മലന്മാര്‍ തന്‍ സഹോദരങ്ങളെ
കാമഭ്രാന്തിനാല്‍ വിറളി പൂണ്ടു കേളിയാടീടുന്നു രാക്ഷസര്‍.
നിയമമുണ്ടിവിടെ, നിയമ നിര്‍മ്മാണമുണ്ടിവിടെ,
ഭരണമുണ്ടിവിടെ, ഭരണാധികാരിളുമുണ്ടിവിടെ,
നിയമ പാലകരുണ്ടുവിടെ, നിയമജ്ഞരുണ്ടിവിടെ,
ലഭ്യമാവില്ലിവിടെ ന്യായവും, നീതിയും പലര്‍ക്കും കൂട്ടരെ.
വേദനയുണ്ടെങ്കിലും വേദനിക്കില്ലിവിടെ,
കരയുന്നുവെങ്കിലും കണ്ണീരില്ലാതെ
പീഢനങ്ങള്‍ തന്നിലേക്കേറ്റുവാങ്ങി സ്വയം
എരിഞ്ഞു തീരുന്നൊരു കരിതിരി നാളം പോലെ.
ഭയേമൊന്നില്ലവിടെ, ശങ്കയുമൊന്നില്ലവിടെ,
ശണ്‌ഠയുണ്ട്‌, ശുണ്‌ഠിയുണ്ട്‌, നിന്ദയുണ്ട്‌, അവഗണനയുുണ്ട്‌്‌,
ഒന്നിനും നേരമില്ലെന്നിരിക്കെ, എന്തിനും നേരമുണ്ടുതാനും.
ആര്‍മാദമുണ്ടിവിടെ, ശാന്തിയൊട്ടുമില്ലാതാനും.
കാണുന്നതെല്ലാം കണ്ടില്ലെന്നു നടിക്കുന്ന ജനങ്ങള്‍,
കേട്ടതെല്ലാം കേട്ടില്ലെന്ന്‌ നടിക്കുന്ന ജനങ്ങള്‍.
അറിഞ്ഞതെല്ലാം അറിയുന്നല്ലെന്നഭിനിയിക്കുന്ന ജനങ്ങള്‍,
പറഞ്ഞതൊന്നും പറഞ്ഞില്ലെന്നും പറയുന്ന ജനങ്ങള്‍,
ഖേദമില്ലെങ്കിലും ഖേദം പ്രകടിപ്പിക്കുന്ന ജനങ്ങള്‍,
പടക്ക സമാനം ബോംബ്‌ പൊട്ടിക്കുന്ന ജനങ്ങള്‍
പാടെ മറന്നു അമ്പരന്നു നില്‍ക്കുന്ന ജനങ്ങള്‍ ഇങ്ങിനെ
ബഹുവിധമീ ജനങ്ങളീ മനോഹര തീരത്തില്‍.
കണ്ടതിനേക്കാളേറെ കാണാതിരിക്കലും.
കേട്ടതിനേക്കാളേറെ ശ്രവിക്കാനിരിക്കലും,
അറിയുന്നതിനേക്കാളേറെ അറിയുവാനിരിക്കലും,
പറഞ്ഞതിക്കാളേറെ പറയാനിരിക്കലും.
ബുദ്ധിയുടെ നിറമറവില്‍ അഹന്തയുടെ പെരുങ്കട്ടില്‍
തനിച്ചിരിക്കും, ഇളിഭ്യനയിരിക്കുമൊരു നിര്‍ഗുണം.

സ്വര്‍ഗ്ഗമല്ലയീതീരം, സ്വ വര്‍ഗ്ഗമല്ലയീതീരം
നന്മയില്ലയീതിരം, കളങ്കിത പുളകിത തീരം.
ജന്മങ്ങള്‍ തേടുന്നയീതീരം, നിറയുന്ന-
മര്‍ത്യതീരം, കലിയുഗ വരദാന തീരം.
പറയുവാനുണ്ടേറെ, എഴുതുവാനുണ്ടേറെ,
കാണുവാനുണ്ടേറെ, കേള്‍ക്കുവാനുണ്ടേറെ,
മതി മതിയെന്നുള്ള ജല്‍പ്പനങ്ങളേറെയെന്‍ മനതാരില്‍
ചമയ്‌ക്കല്‍ പിന്നീടാകാമെന്നൊതീടുന്നു-എങ്കിലും
പൊന്നെ ഞാന്‍ മതിയാഞ്ഞു പിന്‍വാങ്ങീടുന്നു.
കാലത്തിന്‍ യവനിക വീഴുന്നു
വിണ്ണില്‍ കാഹള ധ്വനി മുഴങ്ങുന്നു
മണ്ണില്‍ കുതിര കുളമ്പടി നാദം പടരുന്നു
പാരില്‍ തന്‍ മര്‍ത്യര്‍ മക്കള്‍ ഗീതം പാടീടുന്നു .

VISIT: 
http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ