2013, മാർച്ച് 28, വ്യാഴാഴ്‌ച

ഹൃസ്വമീ ജീവീതം (SHORT LIFE)


അമ്മേ ദേവീ ഭാരതാംബികേ,മജ്ജൂളേ മനോജ്ഞേ, ചാരുതേ,കോമളാംഗീ, മൃദുലേ, കാരുണ്യേതാരുണ്യമേ ചൊല്ലീടുന്നു മംഗള വന്ദനം.
ജ്ഞാനവും അജ്ഞാനവുംകാഠ്യന്യവും മൃദുലതയുംനിത്യവും അനന്തതയുംന്യായവും അന്യായവും ദ്വൈതവും അദ്വൈതവുംതണലും തലോടലും നിന്നില്‍അലിഞ്ഞു കിടപ്പൂ നിത്യവും.


ചാരുതയാര്‍ന്ന നിന്നുടെ മലര്‍വാടിയില്‍ ഒരു നാള്‍ കൂമ്പിയ കുസുമങ്ങള്‍ കണക്കേ പിറക്കുന്നു ഓരോന്നുംമറുനാളില്‍ പൊഴിയുന്നു വിസ്‌മരിക്കുന്നു പിന്നെ ഓരോന്നുംഎങ്കിലും പൊരിയുന്ന കരളിലെ നൊമ്പരങ്ങള്‍ക്കെന്നും നിത്യ യൗവ്വന വസന്തമേകീ നില്‍പ്പൂ ചാരെ കത്തി നില്‍പ്പൂ പാരിലെങ്ങും.
ഇണയക്കു ഇണ തന്നെയേകും തണലുംസഖിക്കു സഖി തന്നെയേകും സൗഖ്യവുംസ്‌നേഹ പരിലാളനയാല്‍ പുളകിതരാകും പിന്നെപാരിലെ ധന്യ ജീവിതത്തിനു മറ്റെന്തു വേണം.
കെല്‍പ്പില്ലാ ചിന്തകള്‍ക്കെന്നും ആശ്രയത്വം നല്‍കുംപിന്നെ ശക്തനായ ചിന്തകള്‍ക്കെന്നും വിധേയനായിടും.വിതുമ്പുന്ന ഇടനെഞ്ചിനെന്നും നൊമ്പരം മാത്രംപിന്നെ സാന്ത്വനം തേടുന്നു കടക്കണ്ണുകളെന്നും.


അനന്തമെങ്കിലും ഹൃസ്വമീ ജീവീതംപാടെ മറക്കുവന്‍ കഴിയുകയില്ലയിന്നും.ജീവിക്കുവാന്‍ വേണ്ടി ജനിക്കുന്നുവെങ്കിലുംപിരിയാതിരിക്കുവാന്‍ ആവതില്ലല്ലോ ഒന്നിനും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ