2012, നവംബർ 27, ചൊവ്വാഴ്ച

Complaint against Tata Docomo


ബഹൂമാനപ്പെട്ട ഫെഡറേഷന്‍ ഓഫ്‌ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍സ്‌ കേരള, തൃശ്ശൂര്‍്‌ സിക്രട്ടറി അവര്‍കള്‍ മുമ്പാകെ, ഡോ. മോഹന്‍ പി..ടി. പൂവ്വത്തിങ്കള്‍ ഹൗസ്‌, പി.ഒ. കുറിച്ചിക്കര, ചര്‍ച്ച്‌ റോഡ്‌, പൊങ്ങണംകാട്‌, തൃശ്ശൂര്‍ ജില്ല -680028 ബോധിപ്പിക്കുന്ന പരാതി.

സര്‍,

2012 ഫെബ്രുവരിയില്‍ ടാറ്റാ ഡോക്കോമോയുടെ ഒരു കോള്‍ പ്രകാരം ഞാന്‍ തിരിച്ചു വിളിച്ചതിന്‍ പ്രകാരം അവരുടെ കമ്പനി പ്രതിനിധിയായ മി. ദിലീഷ്‌ എന്റെ വീട്ടില്‍ വരികയും ഇന്റര്‍നെറ്റ്‌്‌്‌ ഉപകരണമായ ഫോട്ടോണ്‍ പ്ലസ്‌്‌്‌ എന്ന ഉപകരണത്തീലുടെ ഇന്റര്‍നെറ്റിന്റെ ഒരു ഡെമോ കാണിച്ചു തരികയും ചെയ്‌തു. ഈ ഉപകരണത്തിലൂടെ ഹൈസ്‌്‌്‌്‌്‌്‌്‌പീഡില്‍ നെറ്റ്‌്‌്‌ സന്ദര്‍ശിക്കുവാനും, സെര്‍ച്ച്‌്‌്‌ ചെയ്യുവാനും കഴിയും എന്ന്‌്‌്‌ പ്രതിനിധി എന്നെ വിശ്വസിപ്പിച്ചു. കമ്പനിയുടെ പരസ്യവും അങ്ങിനെ തന്നെയായിരുന്നു. പ്രതിനിധിയുടെ ലാപ്‌്‌്‌ടോപ്പിലാണ്‌ ഡെമോ കാണിച്ചു തന്നത്‌. അതില്‍ വേഗത കുറവായിരുന്നു. അതിന്റെ കാരണം ആരാഞ്ഞ പ്പോള്‍ ലാപ്‌്‌്‌ടോപ്പിന്റെ തകരാറാണെന്ന്‌്‌്‌ എന്നെ ധരിപ്പിക്കുകയും, മിറച്ച്‌ എന്റെ കമ്പ്യൂട്ടറില്‍ ഇട്ട്‌ പ്രവര്‍ത്തിപ്പിച്ചു കാണി ച്ചു തന്നതുമില്ല. അതിനു ശേഷം മി. ദിലീഷ്‌ അയാളുടെ മോബൈല്‍ നമ്പറില്‍ (ഫോണ്‍ ന. 7736299259) നിന്ന്‌്‌്‌ നിരന്തരം പല വിധ ഓഫറുകളുമായി എന്നെ വിളിച്ചു ശല്യം ചെയ്‌്‌്‌തതിന്റെ ഫലമായി ഫെബ്രുവരി അവസനം ഞാന്‍ ഫോ ട്ടോണ്‍ പ്ലസ്‌്‌്‌ എന്ന ഇന്റര്‍നെറ്റ്‌ ഉപകരണം റൊക്കം ആയിരത്തി മുന്നൂറ്‌ രൂപ പണം കൊടുത്ത്‌ മി.ദിലീഷില്‍ നിന്ന്‌ നേരിട്ട്‌ എന്റെ വീട്ടില്‍ വെച്ച്‌ വാങ്ങിച്ചു. അത്‌ 28-2- 2012 ന്‌ 9288004910 എന്ന നമ്പറില്‍ ഫോട്ടോണ്‍ പ്ലസ്‌ ആക്‌്‌റ്റിവേറ്റായി. അതിന്റ പെര്‍ഫോമന്‍സ്‌ വളരെ മോശമായതിനാല്‍ ഉപകരണം തന്ന പ്രതിനിധിയെ വിളിച്ച്‌ പലതവണ പരാതി പറഞ്ഞു. പെര്‍ഫോമന്‍സ്‌ എന്നുവെച്ചാല്‍ ഉപകരണത്തിന്റെ വേഗത എന്നര്‍ത്ഥം. വളരെ അപൂര്‍വ്വമായി മാത്രമേ ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നുള്ളു. അതും വളരെ കുറഞ്ഞ സ്‌പീഡിലും വളരെ കുറച്ചു സമയത്തെക്കും മാത്രം. ദിലീഷില്‍ നിന്ന്‌ കാര്യമായ പ്രതികരണം ലഭിച്ചില്ല. തുടര്‍ന്നു ഞാന്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന്‌്‌്‌ ഇവിടെ ഈ ഉപകരണത്തിന്‌ അത്യാവശ്യമയ സിഗ്നല്‍ ശക്തി ഇല്ലാ എന്ന്‌ മനസ്സിലായി. തുടര്‍ന്ന്‌ കമ്പിനികളുടെ പ്രതിനിധികള്‍ക്ക്‌ ഈ -മെയില്‍ അയച്ചു. ഇവരുടെ ഓഫീസ്സുകളില്‍ (പാട്ടുരായക്കല്‍ ,ഹൈ റോഡ്‌) പലവട്ടം കയറി ഇറങ്ങി പരാതി പെട്ടു. ഈ-മെയിലുകള്‍ പല തവണകളായി അയച്ചതിന്റെ ഫലമായി നോഡല്‍ ഓഫീസറില്‍ നിന്ന്‌ ഉപകരണം അവരുടെ ഏതേങ്കിലും ഒരു ഓഫീസ്സില്‍ ഏല്‍പ്പിച്ചാല്‍ പണം തിരിച്ചു തരാമെന്ന്‌ അവര്‍ എനിക്ക്‌ മെയില്‍ അയച്ചിരുന്നു. സിഗ്നല്‍ ശക്തി തീരെ കുറവാണെന്ന വസ്‌തുത കാര്യം കമ്പനിയും അതോടെ അംഗീകരിച്ചു. അവര്‍ പണം തിരിച്ചു തരാമെന്നു കാണിച്ച ഈ മെയിലിന്റെ ഒരു കോപ്പി ഇതോടൊപ്പം വെയ്‌ക്കുന്നു. ഇതനുസരിച്ച്‌ ഞാന്‍ മാര്‍ തിമത്തിയോസ്‌ ഹൈ റോഡ്‌ ഓഫീസ്സിില്‍ മാര്‍ച്ച്‌ 28നു ഈ-മെയിലിന്റ ഒരു കോപ്പിയും, ഒറിജിനല്‍ ബില്ലും ഉപകരണവും തിരച്ച്‌്‌ ഏല്‍പ്പിച്ചു. ബില്ല്‌ മി. ഡിലീഷ്‌ നേരിട്ട്‌ ടാറ്റാ ഡോകോമയുടെ തൃശ്ശൂരിലുള്ള ഹൈ റോഡിലെ ഓഫിസ്സില്‍ നേരിട്ട്‌ ശ്രീമതി ആതിരയേയും മി. രത്തനേയും ഏല്‍പ്പിച്ചിരുന്നു. ഞാന്‍ നോഡല്‍ ഓഫീസറുടെ ലറ്ററിന്റെ കോപ്പിയും, ഡോംഗിള്‍ ഉപകരണവും നേരിട്ട്‌ രത്തനെ തന്നെ ഏല്‍പ്പിച്ചിരുന്നു. ഏല്‍പിച്ചതിന്റെ രേഖ മി. രത്തനോട്‌ ചോദിച്ചപ്പോള്‍ 10 ദിവസത്തിനകം ഡി/ഡി. വീട്ടില്‍ കിട്ടും എന്ന്‌ മറുപടി തന്നു വിട്ടു. അത്‌ ഒരു ചതിയാണെന്ന്‌ വിചാരിച്ചില്ല. നാളിത്രയായിട്ടും എനിക്ക്‌ പണം ലഭിച്ചിട്ടില്ല. ഞാന്‍ ഉപകരണം രത്തന്റെയും ആതിര എന്ന ലേഡി സ്റ്റാഫിന്റെ പക്കലാണ്‌ ഏല്‍പ്പിച്ചിരുന്നത്‌. ആയതിന്റെ രേഖകള്‍ ഒന്നും അവര്‍ എനിക്ക്‌ തന്നില്ല. 10 ദിവസത്തിനുള്ളില്‍ പണം ഡ്രാഫ്‌റ്റ്‌ ആയി ലഭിക്കും എന്ന ഉറപ്പില്‍ ഞാന്‍ വിശ്വസിച്ചു. ഇന്ന്‌ ആതിര എന്ന സ്റ്റാഫ്‌ ആത്മഹത്യ ചെയ്‌തിരിക്കുന്നു. ഇപ്പോള്‍ ഓഫീസ്സില്‍ ചെല്ലുമ്പോഴും, വിളിക്കുമ്പോഴും (രത്തന്റെ ഓഫീസ്‌ നമ്പര്‍ 9249408563) പണം ആയിട്ടില്ല എന്ന സ്ഥിരം പല്ലവി രത്തനും മറ്റു സഹപ്രവര്‍ത്തകരും ആവര്‍ത്തിക്കുന്നു. ഇപ്പോള്‍, വിളിക്കുമ്പോഴും അവിടെ ചെല്ലുമ്പോഴും ജയരാജനെ വിളിക്കുവാനും (90370 99304), ജയരാജന്‍ കൊറിയര്‍ അയച്ചു തന്നിട്ടില്ല എന്നും, കോറിയര്‍ വന്നാല്‍ ഉപകരണം വിറ്റ്‌ പണം തരാമെന്ന്‌ പറയുകയും, മി. ജയരാജനെ എപ്പോള്‍ വിളിച്ചാലും അയാള്‍ മീറ്റിംഗിലാണെ ന്നും, തിരിച്ചു വിളിക്കാമെന്ന്‌ പറയുകയും, അയാള്‍ തിരിച്ചു വിളിക്കാതിരിക്കുകയും ചെയ്‌തു വരുന്നു. ഈ കളി ഇവര്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി തുടരുന്നു.

ആയതിനാല്‍്‌ എത്രയും പെട്ടന്ന്‌ കമ്പനിയില്‍ നിന്ന്‌ എന്റെ സംഖ്യയായ രൂപ ആയിരത്തി മുന്നൂറും കോടതി ചിലവും, പലവിധത്തില്‍ ബുദ്ധിമുട്ടിപ്പിച്ചതിന്‌ നഷ്ട പരിഹാരവും കമ്പിനിയില്‍ നിന്നും ഈടാക്കി തരണമെന്ന്‌ ഇതിനാല്‍ ഞാന്‍ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

പരാതി 2

ഇതുകൂടാതെ എന്റെ ടാറ്റാ ഡോകോമോ നമ്പറായ 8714415443-ല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചു വരികയായിരുന്നു. ഇപ്പോള്‍ എയര്‍ സെല്‍ നമ്പറാണ്‌. മോബൈല്‍ ഫോണ്‍ വഴിയാണ്‌ ഞാന്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചിരുന്നത്‌. 2012 ജൂണ്‍ 20 നു രാവിലെ ഇന്റര്‍നെറ്റ്‌ ഉപയോഗം അവസാനിക്കുമ്പോള്‍ കോള്‍ ചാര്‍ജ്ജ്‌ ബാലന്‍സ്‌ 70രൂപ37 പൈസയും നെറ്റി ല്‍ 1.58 എം.ബി. ബലന്‍സും ഉാായിരുന്നു. അന്നു രാത്രി ഇവരുടെ നെറ്റ്‌ സിസ്റ്റം പൂര്‍ണ്ണമായും തകരാറിലായി നിലച്ചിരുന്നു. അടുത്ത ദിവസം കോള്‍ ചെയ്യാന്‍ നോക്കുമ്പോള്‍ കോള്‍ ചാര്‍ജ്ജില്‍ ഒരു പൈസ മാത്രം ബാലന്‍സുള്ളൂ. എങ്ങിനെയാണ്‌ 70 രൂപ 36 പൈസ നഷ്ടപ്പെട്ടത്‌ എന്ന കാര്യം അറിയുവാന്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുവാന്‍ നോക്കുമ്പോള്‍ ബാലന്‍സില്ലാത്ത കാരണം സാധിച്ചില്ല. ഉടനെ തന്നെ 9 കി.മി. വാഹനത്തില്‍ സഞ്ചരിച്ച്‌ മാര്‍ തിമത്തിയോസ്‌ ഹൈ റോഡിലെ ഒഫിസിലെത്തി കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചു എന്ന്‌ അവര്‍ പറഞ്ഞു. അപ്പോള്‍ നെറ്റില്‍ 1.58 എം.ബി. ബാലന്‍സ്‌ ഉെന്ന്‌ കാണിച്ചപ്പോള്‍ അതവര്‍ക്ക്‌ ്‌ അറിയില്ലെന്നും, കൂടുതല്‍ അറിയണമെങ്കില്‍ റീ ചാര്‍ജ്ജ്‌ ചെയ്‌താല്‍ അറിയാമെന്നും പറഞ്ഞു. ഇനിയും എനിക്ക്‌ പണം ഇതിനായി അനാവശ്യമായി നഷ്ടപ്പടുത്തുവാന്‍ കഴിയില്ല എന്ന്‌ പറഞ്ഞ്‌ അവിട നിന്നും മടങ്ങി. എന്റെ മറ്റൊരു ഫോണായ ടാറ്റാ ഇന്‍ഡികോമില്‍ (9249993028) നിന്ന്‌ കസ്റ്റമര്‍ കെയറിലേക്ക്‌ വിളിച്ചപ്പോള്‍ ഡോകോമയുമായി ബന്ധമില്ലെന്നും മറ്റൊരു നമ്പര്‍ തരികയും ചെയ്‌തു. ഇന്‍ഡികോമിലേക്ക്‌ വിളിച്ചതിന്‌ 50 പൈസ വസൂലാക്കുകയും ചെയ്‌തു. അവര്‍ തന്ന ആ നമ്പറിലേക്ക്‌ (9037012345) പലവട്ടങ്ങളായി 13 തവണ വിളിച്ചു. അപ്പോഴെ ല്ലാം ഈ മോബൈല്‍ സ്വിച്ച്‌ ഓഫായിരുന്നു. അങ്ങിനെ ഞാന്‍ വീും 10 രൂപക്ക്‌ റീ ചാര്‍ജ്ജ്‌ ചെയ്‌ത്‌ ഡോക്കോമയുടെ കസ്റ്റമര്‍ കെയറിലേക്ക്‌ വിളിച്ചപ്പോള്‍ നെറ്റ്‌ യൂസ്‌ ചെയ്‌ത്‌ പണം നഷ്ടമായി എന്നു പറയുകയല്ലാതെ ആ ലേഡിക്ക്‌ മറ്റൊന്നും പറയുവനും കഴിയുന്നില്ല. എന്റെ നെറ്റില്‍ 1.58 എം.ബി. ബാലന്‍സ്‌ ഉളളപ്പോള്‍ കോള്‍ ചാര്‍ജ്ജ്‌ില്‍ നിന്നും എന്തിനു 70രൂ 30 പ. മോഷ്ടിച്ചു എന്നതിന്‌ വ്യക്തമാക്കാതെ എന്നെ പ്രകോപ്പിക്കുന്ന രീതിയില്‍ കസ്റ്റമര്‍ കെയറിലേ ലേഡി സംസാരിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പോലും കേള്‍ക്കാതെ ടാറ്റാഡോക്കോമിലേക്ക്‌ വിളിച്ചതിന്‌്‌ നന്ദി എന്ന്‌ പറഞ്ഞ്‌ ധിക്കാരപരമായി ഫോണ്‍ പെട്ടെന്ന്‌ കട്ടു ചെയ്യുകയും ചെയ്‌തു. ഇത്തരം പ്രവര്‍ത്തികള്‍ ഇവരില്‍ നിന്ന്‌ മുന്‍പും എനിക്ക്‌ ഉണ്ടാായിട്ടുണ്ട്‌. ഇവരുടെ കസ്റ്റമര്‍ കെയര്‍ സേവനവും, കണ്‍സ്യൂമര്‍ സേവനവും ഇങ്ങിനെയാണെങ്കില്‍ പൊതു ജനങ്ങള്‍ക്ക്‌ ഒരു പ്രയോജനവും ഇല്ല. ഇവര്‍ ഇന്റര്‍നെറ്റിലുടേയും കോള്‍ ചാര്‍ജ്ജിലുടേയും വന്‍ തട്ടിപ്പു നടത്തിവരുന്നു. ഇവര്‍ പൊതുജനങ്ങളോട്‌ വന്‍ ചതിയാണ്‌ ചെയ്‌തുവരുന്നത്‌. ആയതിനാല്‍ ഇവരുടെ പേരില്‍ വന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ വിനീതമായി അപേക്ഷിക്കുന്നു.

സര്‍, ആയതിനാല്‍ ഇവരില്‍ നിന്ന്‌ എനിക്കുണ്ടുയിട്ടുള്ള ശാരീരികവും, മാനസീകയും, സാമ്പത്തീകയും ആയിട്ടുള്ള സര്‍വ്വ നഷ്ടങ്ങള്‍ക്കും ഇവരില്‍ നിന്ന്‌ നഷ്‌ട പരിഹാരം ഈടാക്കി തരണമെന്ന്‌ ഇതിനാല്‍ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു.

എന്ന്‌ വിധേയന്‍,



ഡോ. മോഹന്‍ പി.ടി.

തൃശ്ശൂര്‍
26-11-2012
If u have any consumer problem PL. contact Mob. No. 9446577266

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ