2014, മാർച്ച് 16, ഞായറാഴ്‌ച

മനോഭാവം (ATTITUDE- PSYCHOLOGY)

നമ്മുടെ മുഖ്യ ജീവിത ധാര ശൈലിയില്‍ അടിസ്ഥാനപരമായി 4 മനോഭാവങ്ങളാണ്‌ നമുക്കുള്ളത്‌. നമ്മുടെ നിത്യ ജീവിതത്തില്‍ പലതരം ആളുകളെ കണ്ടുമുട്ടാറുണ്ട്‌. അവരുമായി നാം ഇടപെടുമ്പോള്‍ ചിലര്‍ ജീവിതത്തിന്റെ ശോഭനമായ വശം മാത്രം കാണുന്നവരും, ചിലര്‍ ദോഷവശം മാത്രം കാണുന്നവരും, ചിലര്‍ സദാ വിഷാദ ചിത്തരും, ചിലര്‍ നല്ല ആത്മ സന്തുഷ്ടരും ആയിരിക്കുന്നതായി കാണാം. എന്നാല്‍ ചിലരാകട്ടെ ജീവിതത്തില്‍ സദാ വിജയം കൈവരിക്കുന്നവരും, എന്നാല്‍ മറ്റു ചിലരാകട്ടെ നിത്യ ജീവിതത്തില്‍ സര്‍വ്വ പരാജയങ്ങളും ഏറ്റുവാങ്ങി സര്‍വ്വരേയും പഴിച്ചു കൊണ്ടിരിക്കുന്നവരും ആകുന്നു.

നമ്മുടെ നിത്യജീവിതത്തില്‍ പലപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന വാക്കുകളാണ്‌ "എന്നെ ആര്‍ക്കും വേണ്ടാ, നിന്നെ കാ കാശിനു കൊള്ളുകയില്ല, നീ അവനെ/അവളെ കണ്ടു പഠിക്ക്‌, അവന്‍ മിടുക്കനാണ്‌" എന്നൊക്കെ. ഇതിനൊക്ക അടിസ്ഥാനപരമായി വിചിന്തനം ചെയ്യപ്പെടുമ്പോള്‍ ഒരു മനോഭാവം, ഒരു വിശ്വാസം, സര്‍വ്വോപരി ഒരു ധാരണ ഇതിനിടയില്‍ ഒളിഞ്ഞു കിടക്കുന്നതായി നമുക്ക്‌ ദര്‍ശിക്കാം. തന്നെ പറ്റിയും മറ്റുളളവരെ പറ്റിയും, ലോകത്തെ പറ്റിയും ഒക്കെയുളള ഒരു വീക്ഷണ മനോഭാവവും അതിനനുസരിച്ചുള്ള നിലപാട്‌ സ്വീകരണവുമാണ്‌ ഇത്‌ നമുക്ക്‌ സൂചന നല്‍കുന്നത്‌.

ചെറുപ്പത്തല്‍ നന്നായി പഠിക്കുവന്‍ കഴിവുള്ള ഒരു കുട്ടിയെ അവന്റെ മാതാപിതാക്കള്‍ നിരന്തരം പഠനകാര്യത്തിന്‌ നിര്‍ബന്ധിച്ച്‌ പ്രോത്സാഹപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ അമിത നിയന്ത്രണം അവനെ മാതാപിതാക്കളെ വെറുക്കാനാക്കി. ഉദ്യോഗത്തല്‍ കയറിയപ്പോള്‍ അവന്‍ മോലുദ്യോഗസ്ഥരെ വെറുക്കവാനും തുടങ്ങി. ചെറുപ്പത്തില്‍ കുഞ്ഞുങ്ങളേയും മറ്റുള്ളവരേയും പരിഹസിച്ച്‌ രസിക്കുന്ന ഒരു കൂട്ടരുണ്ട്‌. ഇങ്ങിനെ പരിഹസിച്ച്‌ ആനന്ദം കൊള്ളുന്നവരുടെ മക്കളും ഇതേ രീതി പിന്‍തുടരുന്നു. ഇതിന്റെ അനന്തരഫലമായിട്ടാണ്‌ കോളേജുകളിലും മറ്റും റാഗിംങ്ങ്‌ പോലുള്ളവ അരങ്ങേറുന്നത്‌. ഇര റാഗിംങ്ങിന്‌ വശം വദരായികൊണ്ടിരിക്കുമ്പോള്‍ അത്‌ ചെയ്യിക്കുന്നവര്‍ക്ക്‌ ഒരു ആനന്ദം ഉണ്ടാകുന്നുണ്ട്‌. അനീതിയാണ്‌ ചെയ്യുന്നത്‌ എന്ന്‌ അറിഞ്ഞിട്ടും ഒരു മുന്‍ വൈരഗ്യം പോലും ഇല്ലാത്ത സ്വന്തം സഹപാഠിയെ ക്രൂരമായ വിനോദത്തിന്‌ അടിമയാക്കുമ്പോള്‍ അയാളില്‍ അയാള്‍ അറിയാതെ വളര്‍ത്തിയെടുത്ത മനോഭാവം തന്നെയാണ്‌ ഇതെന്ന്‌ മനസ്സിലാക്കാം. ഇത്‌ മുതിര്‍ന്നവരില്‍ തന്നെ സ്വീകരിച്ചതാണ്‌ ഇത്തരം മനോഭാവം. ചിലര്‍ കുട്ടികളെ തല്ലി കരിയിപ്പിച്ചതിനുശേഷം ആ കുഞ്ഞിനെ അമിതമായി പരലാളിക്കുന്നതു കണ്ടിട്ടില്ലേ?

നാം ഓരോരുത്തരും അനുഭവങ്ങളില്‍ നിന്നാണ്‌ പാഠങ്ങള്‍ പഠിക്കുന്നത്‌. ഒരു കുഞ്ഞിനോട്‌ തീ കാണിച്ച്‌ അതില്‍ തൊട്ടാല്‍ പൊള്ളും എന്ന്‌ ഉപദേശിക്കുക. കുഞ്ഞിന്‌ പൊള്ളല്‍ എന്താണ്‌ എന്ന്‌ അറിയില്ല. എന്നാലും അവസരം കിട്ടുമ്പോള്‍ ആ കുഞ്ഞ്‌ അത്‌ തൊട്ടു നോക്കി അനുഭവിക്കും. നമ്മളെല്ലാവരും പൊള്ളല്‍ അനുഭവിച്ചിട്ടുള്ളവരല്ലേ? പുതിയതായി പെയിന്റടിച്ച സ്ഥലത്ത്‌ ചായമടിച്ചിട്ടുണ്ട്‌, അതില്‍ തൊടരുത്‌ എന്ന്‌ പറഞ്ഞാല്‍ അതിനു തൊട്ടടുത്ത നിമിഷത്തില്‍ അവിടെ തൊട്ട്‌ നാം ഉറപ്പു വരുത്തും, ഇല്ലേ!!?. കാലില്‍ മുള്ളുകൊണ്ടവന്‍ പിന്നെ മുള്ളു കണ്ടാല്‍ സൂക്ഷിച്ചു നടക്കില്ലേ? അതുപോലെ വെറുപ്പ്‌ മാത്രം അനുഭവപ്പെടുന്ന ഒരു കുഞ്ഞ്‌ മറ്റു മനുഷ്യര്‍ക്കും ആരോടും സ്‌നേഹമില്ല എന്ന്‌ ധരിക്കുന്നു. മറ്റുള്ളവരോട്‌ വിരോധത്തോടെ പെരുമാറുന്നു. കുട്ടികാലങ്ങളിലെ ഇത്തരം അനുഭവങ്ങളും, ചിന്തകളും ആണ്‌ മുതിരുമ്പോള്‍ ജീവിത നിലപാടുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്‌.

ചുരുക്കത്തില്‍ അനുഭവങ്ങളില്‍ നിന്ന്‌ ഒരു തീരുമാനം സംജാതമാകുന്നു. തീരുമാനത്തില്‍ നിന്ന്‌ നിലപാടും നിലപാടില്‍ നിന്ന്‌ പ്രവൃത്തിയും ഉടലെടുക്കുന്നു. ഇവ പരസ്‌പര പൂരകങ്ങളാണ്‌.

അടിസ്ഥാനപരമായി നലു തരത്തിലുള്ള നിലപാടുകളാണ്‌ മനശാസ്‌ത്രം വിയിലരുത്തുന്നത്‌. അവ 1. എന്നേയും കൊള്ളാം, നിന്നേയും കൊള്ളാം (I am ok, you are ok.) 2. എന്നെ കൊള്ളാം, നിന്നെ കൊള്ളുകയില്ല ( I am ok, you are not ok) 3. എന്നെ കൊള്ളുകയില്ല, നിന്നെ കൊള്ളാം ( I am not ok, you are ok) 4. എന്നെ കൊള്ളുകയില്ല, നിന്നേയും കൊള്ളുകയില്ല ( I am not ok, you are not ok).

എന്നേയും കൊള്ളാം, നിന്നേയും കൊള്ളാം

ആരോടും ഒരു പരിഭവും കൂടാതെ സ്‌നേഹ-വാത്സ്യല്യങ്ങളോടെ പെരുമാറുന്നവരാണ്‌ ഇക്കൂട്ടര്‍. ഇത്തരം മനോഭാവമുള്ളവര്‍ സമൂഹത്തില്‍, ജീവിതത്തില്‍ സംതൃപ്‌തി അടയുന്നവരാണ്‌. ആരോഗ്യപരവും ക്രിയാത്മകപരവുമായ ഇത്തരം മനോഭാവമുള്ളവര്‍ അന്യര്‍ക്ക്‌ നന്മയും ആശ്വാസവും പകരുന്നു. കുഞ്ഞുങ്ങള്‍ ഇത്തരം മനോഭവത്തിന്റെ ഉടമകളാണ്‌. കുഞ്ഞുങ്ങളെ ശാസിച്ചാലും, ഉപദ്രവിച്ചാലും, സ്‌നേഹിച്ചാലും, പരിലാളിച്ചാലും അവര്‍ നിരുപാധിക സ്‌നേഹത്തിന്റെ ഉടമകളാണ്‌. ഇത്തരം നിലപാടുകള്‍ പിന്‍ തുടര്‍ന്ന അപൂര്‍വ്വ മഹാന്മാരില്‍ ചിലരാണ്‌ യേശുക്രിസ്‌തുവും, ശ്രീബുദ്ധനും, മഹാത്മ ഗാന്ധിജിയും മറ്റും.

എന്നെ കൊള്ളാം, നിന്നെ കൊള്ളില്ല

ആവശ്യത്തിലധികം ശാസനകളും, ശിക്ഷകളും, ഉപദേശങ്ങളും ലഭിച്ചിട്ടുളളവരില്‍ ഇത്തരം മനോഭാവം വളര്‍ന്നിരിക്കും. ഞാന്‍ നിരുപാധിയാണ്‌, ഞാന്‍ സത്യസന്ധനും, നീതിമാനും, അറിവുള്ളവനും, പക്വമതിയുമാണ്‌ എന്നാണ്‌ ഇവരുടെ ധാരണ. കുട്ടികള്‍ തമ്മില്‍ പലപ്പോഴും ശണ്‌ഠ കൂടാറുണ്ട്‌. ശണ്‌ഠ കൂടുന്ന ഇത്തരം സന്ദര്‍ഭത്തില്‍ വൈരാഗ്യം കൂടുന്ന കുട്ടി, മറ്റേ കുട്ടിയെ പഴിചാരികൊണ്ട്‌ മുതിര്‍ന്നവരോട്‌ പരാതിപ്പെട്ടിരിക്കും. പലപ്പോഴും പരാതിക്ക്‌ പാത്രീഭൂതനാകുന്ന കുട്ടി നിരുപരാധികാരായിരിക്കും. മലയാളത്തില്‍ പാര പണിയുക എന്നൊരു ചൊല്ലുണ്ടല്ലോ. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരിക്കും പരാതികാരന്റെ പരാതിയുടെ കിടപ്പ്‌. ഇത്‌ കേട്ടപാടെ മുതര്‍ന്നവര്‍ പരാതികാരന്റെ പക്ഷം ചേര്‍ന്ന്‌ മറ്റേകുട്ടിയെ കണക്കറ്റ്‌ ശകാരിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്നു. ആ കുട്ടിയാകട്ടെ ഉച്ചത്തില്‍ അയാളുടെ നിരുപരാധിത്വം ആണയിടുന്നു. കാരണം അയാള്‍ നിരുപരാധിയാണെന്ന്‌ അയാള്‍ക്ക്‌ നല്ല നിശ്ചയുമുണ്ട്‌ ,ബോധ്യമുണ്ട്‌. അയാളുടെ നിസ്സഹായവസ്ഥ ആരും മനസ്സിലാക്കുന്നില്ല. ഇത്തരകാര്‍ തന്നെ ഉപദ്രവിച്ചവരെ വെറുക്കുവാന്‍ തുടങ്ങുന്നു. ക്രമേണ മേലാധികാരികളേയും എന്തിനു പറയുന്നു ലോകത്തെ തന്നെ അവര്‍ വെറുക്കുന്നു. അയാള്‍ക്കേറ്റ മുറിവ്‌ അഥവ നിസ്സഹായവസ്ഥ അന്യരില്‍ ആരോപിക്കപ്പെടുന്നു. അയളിലുണ്ടായ അപകര്‍ഷത മറ്റുള്ളവരിലേക്ക്‌ പകരുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ഇത്തരം മനോഭാവക്കാര്‍ അന്യരുടെ വികാരദികളേയും, വ്യക്തിത്വത്തേയും പാടെ അവഗണിക്കും. ഇതില്‍ നിന്നാണ്‌ ഒരു എതിര്‍ മനോഭാവം സംജാതമാകുന്നത്‌.

എന്നെ കൊള്ളുകയില്ല, നിന്നെ കൊള്ളാം

കുഞ്ഞു നാളില്‍ മുതിര്‍ന്നവരില്‍ നിന്ന്‌ വേണ്ടത്ര സ്‌നേഹ-വാത്സ്യല്യങ്ങള്‍ ലഭിക്കാത്തവരിലാണ്‌ ഇത്തരം മനോഭാവം ഉടലെടുക്കുന്നത്‌.തന്റെ സ്വന്തം കഴിവുകളെ പരിഗണിക്കാന്‍ കൂട്ടാക്കാതെ ഇല്ലാത്ത ഒരു നിസ്സായഹവസ്ഥ തങ്ങളില്‍ സ്വയം ചാര്‍ത്തപ്പെടുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌. നിസംഗത മുലം ഇവര്‍ക്ക്‌ ഒന്നിലും ശോഭിക്കുവാനാകില്ല. കടുത്ത ദു: ഖവും, നിരാശയും അവരില്‍ അനുഭവപ്പെടും. എന്നെ കൊള്ളുകയില്ല, നിന്നെ കൊള്ളുകയില്ല കുഞ്ഞു നാളുകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ, സ്‌നേഹ വാത്സ്യല്യങ്ങള്‍ ലഭിക്കാതെ വളരുന്ന അനാഥ കുഞ്ഞുങ്ങളിലാണ്‌ ഇത്തരം മനോഭാവം കാണ്ടുവരുന്നത്‌. എല്ലാം അര്‍ത്ഥ ശൂന്യമായി ഇവര്‍ കാണുന്നു. ഒന്നിനും ഒരു വിലയും കല്‍പ്പിക്കുകയില്ല. നിരാശ ബോധം ഇവരുടെ കൂടപിറപ്പാണ്‌.

നിങ്ങളുടെ സംസാരവും നിലപാടും നമുക്കുണ്ടാകുന്ന ഒരോ അനുഭവവും ഒന്നുകില്‍ സന്തോഷ പ്രദമോ ആല്ലെങ്കില്‍ ദു: ഖകരമോ ആണ്‌. നമ്മുടെ അനുഭവങ്ങളെല്ലാം വികാരങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. അതുകൊണ്ട്‌ തന്നെ അവ സ്‌നേഹമോ, വെറുപ്പോ അതിലധിഷ്ടതമാരിക്കും. നമ്മുടെ സംസാരം തന്നെ മറ്റുള്ളവര്‍ക്ക്‌ ഒരു സന്ദേശം കൊടുക്കുന്നുണ്ട്‌. അത്‌ മററുളളവരുടെ നിലപാടുകളെ ബാധിക്കുന്നുണ്ട്. "നിന്റെ തല കണ്ടപ്പോഴേ നിന്റെ അച്ഛന്റെ തല പോയി" " നിന്നെ കാണുന്നതേ എനിക്ക്‌ ചതുര്‍ത്ഥിയാ" ഇത്തരം സംസാരം ഒരാലളുടെ ആത്മവീര്യം ചോര്‍ത്തി കളയും. പകരം " എനിക്ക്‌ നിന്നെ തുണയായി വന്നതിനു ശേഷമാണ്‌ ഇക്കാണുന്ന സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടായത്‌" എന്ന പറഞ്ഞാല്‍ ആകുഞ്ഞിന്‌ ഒരു നല്ല ആത്മ വിശ്വാസം ഉണ്ടാകും. അതു പോലെ "നീ പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയാല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കും, നിനക്ക്‌ വിലപിടപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി തരും" എന്നൊക്കെ പറയുന്നത്‌ മറ്റുള്ളവരുടെ ആത്മ വിശ്വാസത്തെ കെടുത്തുവാനേ അത്‌ ഉപകരിക്കൂ. സ്‌നേഹം എപ്പോഴും നിര്‍വാജ്ജ്യ (unconditional) മായിരിക്കണം.

കണ്ണാടി നന്നായാല്‍ പോരാ:- നമ്മുടെ മുഖമാണ്‌ എറ്റവും ചന്തമെന്ന്‌ വിചാരിച്ച്‌ കണ്ണാടിക്കു മുന്നില്‍ നിന്നാല്‍ വിരൂപമാണെങ്കില്‍ അതാണ്‌ പ്രതിഫലിക്കുക. അതു കൊണ്ട്‌ കണ്ണാടിയെ കുറ്റം പറഞ്ഞതുകൊണ്ടു കാര്യമായില്ല. അതുപോലെ മഞ്ഞപിത്തം പിടിച്ച രോഗി കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ. നാമോരോരുത്തരും ലോകത്തെ നോക്കി കാണുന്നത്‌ ഒരോ പ്രത്യേക രീതിയിലാണ്‌. എല്ലാവര്‍ക്കും അവരവരുടേതായ വീക്ഷണ കോണുകള്‍ ഉണ്ട്‌. ആ കാഴ്‌ചപ്പാടിനെയാണ്‌ മനോഭാവം എന്നോ നിലപാട്‌ എന്നോ വിളിച്ചു വരുന്നത്‌. നാമോരോരുത്തരും നമ്മുടേതായ മനോഭവത്തില്‍ കുടി മാത്രമേ ലോകത്തെ നോക്കി കാണുവാനഗ്രഹിക്കുന്നുളളൂ. അങ്ങിനെ നാം ഒരോരുത്തരും വ്യത്യസ്ഥ നിറമുളള കണ്ണാടി ധരിച്ചിരക്കുന്നു. തന്മൂലം കണ്ണാടിയുടെ നിറഭേദമനുസരിച്ച്‌ അനുഭവങ്ങളും വ്യത്യസ്ഥമായിരിക്കും. നമ്മുടെയൊക്കെ കുഞ്ഞു നാളിലെ അനുഭവങ്ങളാണ്‌ നമ്മുടെ കണ്ണാടി ചില്ലിന്‌ നിറ പകര്‍ന്നു തരുന്നത്‌. ഇത്തരം വികലമായ കാഴ്‌ചപ്പാടിനു മാറ്റം വരുത്തണമെങ്കില്‍ കണ്ണാടി ചില്ലിന്റെ നിറം മാറണം. അതിനു നമ്മുടെ കുഞ്ഞുനാളിലെ അനുഭവങ്ങളെ നാം തിരിച്ചറിയണം. അനുഭവങ്ങള്‍ നമ്മുടെ കാഴ്‌ചപ്പാടിനെ എങ്ങിനെ ബാധിക്കുന്നു എന്ന്‌ മനസ്സിലാക്കണം. ജീവിത ലക്ഷ്യം ഉയര്‍ന്ന മൂല്യം കൈവരിക്കണമെങ്കില്‍ നാം പലപ്പോഴും വിശകലനം ചെയ്‌തുകൊണ്ടിരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ