2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ഇദം ന മമ

SHRIDHARSANAM

2010, ജൂലൈ 28, ബുധനാഴ്ച

കവിതാ സമാഹാരം

ഇദം ന മമ എന്നു വെച്ചാല്‍ ഇതൊന്നും എന്‍റേതല്ല എന്നാണ്. ഇന്ന് ലോകത്തില്‍ അസമാധനവും , അതൃപ്തിയും , ഭീകരതയും തിമര്‍ത്താ‍ടുന്നു. ഒന്നിലും ഒരു സംസ്തൃപ്തി ജനങ്ങള്‍ക്ക് കണ്ടെത്തുവാന്‍ കഴിയുന്നില്ല.
സന്പത്തുണ്ടായിട്ടും കവര്‍ച്ചയും, കൊള്ളയും തുടരുന്നു. പെണ്ണുണ്ടായിട്ടും കാമത്തിനും, സ്ത്രീലാടന്പത്തിനും അറുതി വന്നിട്ടില്ല.
ആസ്വാദനത്തിലും, കഴ്ചപാടിലും വന്നു ചേര്‍ന്നിട്ടുള്ള സംഗതികളാണ് ഇവ. മനുഷ്യര്‍ ഇന്ന് വളരെ സ്വാര്‍ത്ഥന്മാരായി തീര്‍ന്നിരിക്കുന്നു.. സ്വാര്‍ത്ഥത മനുഷ്യനെ അന്ധന്മാരാക്കി തീര്‍ത്തു. എല്ലാം കെട്ടിപിടിച്ച് സ്വന്തമാക്കുവാന്‍ നോക്കുന്നു. എന്നാല്‍ അവന് ഒന്നും സ്വന്തമാക്കുവാന്‍ കഴിയുന്നില്ല.
ഇവിടെയാണ് ഇദം ന മ മ യുടെ പ്രസക്തി. സ്നേഹത്തെ പറ്റി ധാരാളം എല്ലാവരും വാ തോരാതെ പ്രസംഗിച്ചു നടക്കുന്നു. എന്താണ് യത്ഥാരര്‍ത്ഥ പ്രേമം. ലയിച്ചിരിക്കുന്നത് എന്ന് ഇവിടെ അര്‍ത്ഥമാക്കാം. സ്നേഹത്തിന് എണ്ണയെന്ന് അര്‍ത്ഥമുണ്ട്. വഴുവഴുപ്പുള്ളതിനാല്‍ ഒരിക്കലും ഘര്‍ഷണം ഉണ്ടാകില്ല. ഘര്‍ഷണം കുറയുന്‍പോള്‍ അവിടെ അലോസരം സൃഷ്ടിക്കപ്പെടുന്നു. യത്ഥാര്‍ത്ഥ ലൈംഗിക വേഴ്ചകളില്‍ പോലും എല്ലാം മറന്നുള്ള ഒരു നിമിഷം പലര്‍ക്കും കിട്ടുന്നില്ല. മനുഷ്യന്‍റെ ജീവിത ശൈലി ആകെ മാറി. വേഗതയേറിയ കാല ഘട്ട മാണെങ്കിലും അതിനനുസരിച്ചു ജീവിക്കുവാന്‍ അവന്‍ പഠിച്ചില്ല. ശ്വാസം വിടുവാന്‍ പോലും മനുഷ്യന് കഴിയുന്നില്ല. അറിയുന്നില്ല. ആസ്വാദന ശക്തി നഷ്ടപ്പെട്ടു.









അന്പിളി

MOON

തമസ്സിൻറെ തേരിൽ കരുത്തിൻറെ കരങ്ങളാൽ
വിടർന്ന പുഞ്ചിരിയിൽ കുളിരണിഞ്ഞ വെണ്ണിലാവേ,
അറിയുന്നു ഞാനൻ നിന്നിലെ ശാന്ത ഗംഭീരതയും,
പോറ്റമ്മ തന്നുടെ നിഴളിലിൻ കദന കഥയും.
ഹാ മനോഹരം ശാന്തം സുരഭിലം,
എങ്കിലും ആരറിവൂ നിന്നുടെ വൃദ്ധിയും ക്ഷയവും.
വർണപ്പൊലിമയ്ക്കായി ഒരായിരം കവികൾ
തേടുന്നു, പരുതുന്നു, നേടുന്നൊരായിരം വാക്കുകൾ
ഹാ മനോജ്ഞം, അജ്ഞാതം, അവർണ്ണനീയം,
എങ്കിലും ആരറിവൂ നിന്നുടെ വൃദ്ധിയും ക്ഷയവും.
കുഞ്ഞുങ്ങൾ തൻതാരാട്ടു ഈണത്തിൽ
പാടീടുന്നു, പിന്നെ താളം കൊട്ടീടുന്നു.
യാചിക്കുന്നു വൃഥാ കൈ നീട്ടിടുന്നു,
എങ്കിലും ആരറീവൂ നിന്നുടെ വൃദ്ധിയും ക്ഷയവും.
കാലത്തിൻ കയങ്ങളിൽ പിടഞ്ഞും
തപ്പി തടഞ്ഞും ഒളിഞ്ഞും, മറിഞ്ഞും പിന്നെ
തിരിഞ്ഞും,നവ ചേതനയിൽ മുന്നേറിടുന്നു
എങ്കിലും ആരറീവൂ നിന്നുടെ വൃദ്ധിയും ക്ഷയവും.



മഴ

RAIN


അനന്തം മനോജ്ഞം ഘോരം അജ്ഞാതം അവർണ്ണനീയം,
തേജോ നാദാദി വികൃതി രൂപണി മാന നിവസിതയാം,
ആകാശ കളിത്തൊട്ടിലൊരായിരം നിറ -
കരിവർണ്ണ കുംഭങ്ങൾ തട്ടിയുടഞ്ഞു
അനുനിമിഷാർദ്ധങ്ങൾ കൊഴിഞ്ഞു പൊഴിയവെ
നിർഗമന കൊതിയാൽസ്പടിക കണങ്ങൾ
ചിന്നം പിന്നം ചിതറി പതിച്ചു രസിച്ചു
ഹർഷ പുളകിതമായി മദിച്ചു ത്രസിച്ചു
കരണമറിഞ്ഞു ചിരച്ചു കുതിച്ചു.
വാരി പൂണർന്നീടുന്നു ശ്യാമ കന്നിക തന്നുടെ
വിരിമാറിലമർന്നു പടർന്നീടുന്നു തരിച്ചു
കുളിരണഞ്ഞു നിർന്നന്മേഷമായി നമ്ര ശിരസ്സാൽ
വർണ്ണ രാജികൾ പച്ച പീലി വിടർത്തിയാടവേ
കളകളം കുമിളകൾ ശ്രുതി മീട്ടിടുന്നു.
കിലുകിലും അലകൾ താളം കൊട്ടീടുന്നു.
ജിലുജിലും നുരകൾ രാഗമോതിടുന്നു.
ചന്തത്താലൊരു യരഞ്ഞാണം ചാർത്തിടവേ,
ഉയരുന്നു, താഴുന്നു, പായുന്നു, മറയുന്നു
തിരിയുന്നു,ചേരുന്നു, നേരുന്നു, അലിയുന്നു,
ഗമിക്കുന്നു പിന്നേയും മേഘം തൻകളിവീട്ടിൽ
പ്രാപിക്കുന്നു, ഒരുങ്ങുന്നു, മറുജന്മം നേടാനായി
മോക്ഷമില്ലാ മോക്ഷമീ യാത്ര
തുടർന്നീടുമി ശോഭ യാത്ര
സഫലമീ മംഗളയാത്ര
പകരുന്നു സർവ്വ ചരാചരങ്ങളിൽ
ആമോദം തന്നെ സംതൃപ്തിയേകീടുന്നു.


എഴുതിയത് 28-8-1990

നേട്ടം

നേട്ടം


നേടുന്നതെല്ലാം അന്യർക്കായി തീരേണം,
തേടുന്നതെല്ലാം നന്മക്കായിതീരേണം,
നടുക്കുന്നതെല്ലാം കാരുണ്യമായി തീരേണം,
കാണുന്നതെല്ലാം സത്യമായി തീരേണം.
നടുന്നവെയല്ലാം കനിഞ്ഞു വിളയുന്നു,
കൊടുക്കുന്നു അന്യർക്കായി തൻ സമൃദ്ധി,
വിടർന്നീടുന്ന പൂത്ത സൗരഭ്യം ഏകീടുന്നു,
പിന്നെ പരത്തീടുന്നു അന്യരിൽ മോദത്തിനായി.
സ്മൃതിതൻ അന്ധകാരത്തിൽ മുങ്ങി,
വിളയാടി ഉണർന്നീടുന്ന നേരത്തിൽ,
അമൃതിൻ കിരണങ്ങൾ വിടർന്നു
വിളങ്ങി ഉദിച്ചു പൊങ്ങീടേണം.
സത്യത്തിൻ പൊൻ പൊരുളും തേടി
നിത്യ പ്രകാശത്തൻ ദിശകളും തേടി
സ്നേഹത്തിൻ കണികകളും തേടി,
നിരന്തരമലയുന്നു മർത്ത്യർ.
വേണ്ടുന്നതെല്ലാം നേടിയെന്നവൻ
ചെയ്യേണ്ടുന്നതെല്ലാം ചെയ്തുവെന്നവൻ
മടുത്തു മടങ്ങി വരുന്നുമീണ്ടുമവൻ
കർമ്മപാന്ഥാവിൽ തുടരുന്നു പലായനം.
കറങ്ങുന്നു ചക്രലോകവും,
തിരിഞ്ഞു തിരിയുന്നു നരജന്മവും,
വിരിഞ്ഞു പൊഴിയുന്ന കർമ്മവും,
തുടരുന്നു നിശ്ചയാനിശ്ചിതത്വവും.




എഴുതിയത് 18-9-1990.

ചന്ദ്രനും താമരയും

lotus moon



നമ്രമുഖികളാം ഗോപിക കാമിനികൾ
കൂന്പിയ അധരങ്ങളാൽ തപസ്സിരിക്കവേ,
വരുന്നു മണിവർണ്ണൻ തൻ താരാകാൻപടികളാൽ
കുഞ്ഞികാറ്റിൻ ഇക്കിളികളാൽ തലോടുന്നു,
തുടുക്കുന്നു, വിടരുന്നു, പിന്നേയും പുണരുന്നു.
ആടുന്നു, പുളകിതാരാകുന്നു രാസക്രീഡ തന്നാൽ.
ജലക്രീഡ തന്നാൽ രതിനടനമാടവേ,
ചേലകൾ നീങ്ങി, മാറുകൾ ത്രസിക്കവേ,
വണ്ടുകൾ മന്ത്രങ്ങൾമൂളീ, നാഭികൾ തമ്മിലമരവേ,
സമാഗമ പരാഗണണങ്ങൾ പെയ്തിറങ്ങി.
പരമാനന്ദസഗരമലയടിച്ചു അശ്രുകണങ്ങളാൽ
ആത്മ നിർവൃതി പൂണ്ടു നിൽക്കവേ,
കുണുങ്ങി, കിണങ്ങി നിനക്കായി ജനിക്കുന്നു,
പൊഴിയുന്നു, നമിക്കുന്നു നിത്യവും നാഥാ,
സ്വർഗ്ഗസുഖവും തേടി മുഗ്ദമാം മിഴികൾ
നീട്ടി ചാരെ കാത്തിരിപ്പൂ ഞാൻ മറു സന്ധ്യക്കായി.






എഴുതിയത് 22-8-1990
visit: http://www.shridharsanam.netau.net/



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ